മാൾട്ടാ വാർത്തകൾ

മാൾട്ടീസ് ഗവേഷകന്റെ നേതൃത്വത്തിലുള്ള പഠന സംഘം ആദ്യമായി മിൽക്കി വേ ഗാലക്സിയുടെ പുറംപരിധി കണ്ടെത്തിയതായി റിപ്പോർട്ട്

മാൾട്ട സർവകലാശാലയിലെ ഗവേഷകൻ ഉൾപ്പെടുന്ന അന്താരാഷ്ട്ര ജ്യോതിശാസ്ത്രജ്ഞരുടെ സംഘം ആദ്യമായി മിൽക്കി വേ ഗാലക്സിയുടെ പുറംപരിധി കണ്ടെത്തിയതായി റിപ്പോർട്ട്.

കാൾ ഫിറ്റെനി നേതൃത്വം നൽകിയ ഈ ഗവേഷണ പ്രബന്ധം Astronomy & Astrophysics എന്ന ജ്യോതിശാസ്ത്ര ജേർണലിലാണ് പ്രസിദ്ധീകരിച്ചത്ത് . ജോസഫ് കരുവാനയുടെ മേൽനോട്ടത്തിലും വിക്ടർ പി. ഡെബാറ്റിസ്റ്റയുമായി സഹകരിച്ചും മാൾട്ട സർവകലാശാലയിൽ ഡോക്ടറൽ ഗവേഷണത്തിന്റെ ഭാഗമായി അദ്ദേഹം ഈ പ്രവർത്തനം നടത്തിയത്.

മിൽക്കി വേയുടെ ഘടന പെട്ടെന്ന് അവസാനിക്കുന്നതല്ല, മറിച്ച് ബാഹ്യാവകാശത്തിലേക്ക് ക്രമേണ മങ്ങിയുപോകുന്നതാണ്. അതുകൊണ്ടുതന്നെ ഗാലക്സിയുടെ അറ്റം എവിടെയെന്ന് നിർവചിക്കുന്നത് ജ്യോതിശാസ്ത്രജ്ഞർക്കു ദീർഘകാലമായി ഒരു വെല്ലുവിളിയായിരുന്നു. നക്ഷത്രങ്ങളുടെ പ്രായം വിശകലനം ചെയ്തുകൊണ്ട്, ഗാലക്സിയുടെ കേന്ദ്രത്തിൽ നിന്ന് ഏകദേശം 40,000 ലൈറ്റ്-വർഷത്തിനുള്ളിലാണ് കൂടുതൽ നക്ഷത്രങ്ങൾ രൂപപ്പെടുന്നതെന്ന് സംഘം കണ്ടെത്തി.

ഗാലക്സിയുടെ മധ്യഭാഗത്തിൽ നിന്ന് വ്യത്യസ്ത ദൂരങ്ങളിൽ ഉള്ള നക്ഷത്രങ്ങളുടെ പ്രായം അവർ പരിശോധിച്ചു. പുറത്തേക്ക് പോകുന്തോറും നക്ഷത്രങ്ങൾ സാധാരണയായി കൂടുതൽ പുതുതായി കാണപ്പെടുന്നു എന്നതാണ് കണ്ടെത്തൽ. ഗാലക്സികൾ അകത്തുനിന്ന് പുറത്തേക്ക് വളരുന്നു എന്ന സിദ്ധാന്തവുമായി ഇത് പൊരുത്തപ്പെടുന്നു.

എന്നാൽ, ഒരു നിർദ്ദിഷ്ട ദൂരത്തിന് പുറത്തേക്ക് പോകുമ്പോൾ ഈ പ്രവണത മാറുന്നു; അവിടെ നക്ഷത്രങ്ങൾ വീണ്ടും പഴയതാകുന്നു. ഈ മാറ്റം, പുതിയ നക്ഷത്രങ്ങൾ കാര്യക്ഷമമായി രൂപപ്പെടുന്നത് അവസാനിക്കുന്ന അതിർത്തി കണ്ടെത്താൻ ശാസ്ത്രജ്ഞരെ സഹായിച്ചു.

സംഘം 100,000-ലധികം നക്ഷത്രങ്ങളുടെ നിരീക്ഷണ വിവരങ്ങളും കമ്പ്യൂട്ടർ സിമുലേഷനുകളും ചേർത്ത് ഈ കണ്ടെത്തലുകൾ സ്ഥിരീകരിച്ചു. നക്ഷത്രങ്ങളുടെ പ്രായത്തിലുള്ള ഈ മാറ്റം, നക്ഷത്ര രൂപീകരണത്തിൽ യഥാർത്ഥ കുറവ് ഉണ്ടാകുന്നതിനെ സൂചിപ്പിക്കുന്നതായി സിമുലേഷനുകൾ കാണിച്ചു.

ഈ അതിർത്തിക്ക് പുറത്തും നക്ഷത്രങ്ങൾ കാണപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഈ പഠനം വിശദീകരിക്കുന്നു. അവിടെ പുതിയതായി രൂപപ്പെടുന്നതിന് പകരം, ഗാലക്സിയുടെ കേന്ദ്രത്തോട് ചേർന്ന പ്രദേശങ്ങളിൽ നിന്നുള്ള നക്ഷത്രങ്ങൾ കാലക്രമേണ പുറത്തേക്ക് നീങ്ങുന്നതാണ് കാരണം.

പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മിൽക്കി വേയുടെ ചരിത്രം കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നുവെന്ന് ഈ കണ്ടെത്തലുകൾ വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button