അന്തർദേശീയം

ഐസിസിക്ക് പക്ഷപാതം; പിന്മാറാനൊരുങ്ങി വെനസ്വേല

ഹേ​ഗ് : അന്താരാഷട്ര ക്രിമിനൽ കോടതിയിൽ നിന്ന് പിന്മാറുന്നുവെന്ന് ഔദ്യോഗികമായി ഐക്യരാഷ്ട്രസഭയെ അറിയിച്ചതായി വെനസ്വേല. അന്താരാഷ്ട്ര ക്രിമിനൽ കോടതി വെനസ്വേല സായുധ സേനയിലെ അംഗങ്ങൾക്കും മറ്റ് ഉദ്യോഗസ്ഥർക്കും എതിരെ വർഷങ്ങളായി അന്വേഷണം നടത്തിവരികയായിരുന്നു. എന്നാൽ ഐസിസിക്ക് പക്ഷപാതം ഉണ്ടെന്ന് ആരോപിച്ചാണ് വെനസ്വേല പിന്മാറുന്നത്.

ഐസിസി പ്രധാനമായും ആഫ്രിക്കയിലെയും ലാറ്റിൻ അമേരിക്കയിലെയും രാജ്യങ്ങളെ ലക്ഷ്യമിടുന്നതായും വെനസ്വേല വിദേശകാര്യ മന്ത്രി ഫെലിക്സ് പ്ലാസെൻസ്യ എക്സിൽ കുറിച്ചു. വെനസ്വേലയെ ലക്ഷ്യം വെക്കാൻ ഐസിസിയെ ഉപയോ​ഗിക്കുന്നതായി ആക്ടിം​ഗ് പ്രസിഡന്റ് ഡെൽസി റോഡ്രി​ഗസും ആരോപിച്ചു.

“അന്താരാഷ്ട്ര ക്രിമിനൽ കോടതി വളരെയധികം രാഷ്ട്രീയവൽക്കരിക്കപ്പെട്ടു. വെനസ്വേല എന്ന രാഷ്ട്രത്തെയും ജനതയെയും ആക്രമിക്കാനാണ് അവരുടെ ശ്രമം. ഞങ്ങൾ ആ തരത്തിലുള്ള സംഘടനയിലോ സ്ഥാപനത്തിലോ വിശ്വസിക്കുന്നില്ല,” ഡെൽസി റോഡ്രിഗസ് ഒരു പൊതു പരിപാടിയിൽ പറഞ്ഞു.

മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിന് ഒരു മാസം മുമ്പ് വെനസ്വേലയുടെ ദേശീയ അസംബ്ലി വോട്ട് ചെയ്ത ഡിസംബർ മുതൽ – റോം സ്റ്റാറ്റിയൂട്ട് അംഗീകരിക്കുന്ന നിയമം റദ്ദാക്കുന്നതിനുള്ള നീക്കം പ്രതീക്ഷിച്ചിരുന്നു, ഇത് പിൻവലിക്കലിന് വഴിയൊരുക്കി. ഡിസംബർ മുതൽ ഈ നീക്കം പ്രതീക്ഷിച്ചിരുന്നു.

അംഗരാഷ്ട്രങ്ങൾ സ്വയം തയ്യാറാകാതിരിക്കുകയോ അല്ലെങ്കിൽ അവർക്ക് കഴിയാതിരിക്കുകയോ ചെയ്യുമ്പോൾ യുദ്ധക്കുറ്റങ്ങൾ, മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങൾ, വംശഹത്യ, ആക്രമണക്കുറ്റങ്ങൾ എന്നിവ വിചാരണ ചെയ്യുന്നതിനായി സ്ഥാപിതമായ കോടതിയാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button