ഗതാഗത നിയമലംഘനം : ഇന്ത്യക്കാരിക്ക് വിനോദസഞ്ചാരതിന് ഒരു വര്‍ഷത്തിന് ശേഷം 1.5 ലക്ഷം രൂപ പിഴയിട്ട് സ്വിറ്റ്‌സര്‍ലാന്റ്

ബേണ്‍ : സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നും മടങ്ങിവന്ന ശേഷം ഗതാഗത നിയമങ്ങള്‍ തെറ്റിച്ചതിനു ഇന്ത്യന്‍ യാത്രക്കാരിക്ക് പിഴ. അവധിക്കാലം ആസ്വദിച്ചു നാട്ടില്‍ തിരിച്ചെത്തി ഒരു വർഷത്തിനു ശേഷമാണ് പിഴയടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇമെയില്‍ സന്ദേശം ഇവര്‍ക്ക് ലഭിച്ചത്.
ഏകദേശം ഒന്നര ലക്ഷം രൂപയാണ് പിഴ. സമാന അനുഭങ്ങള്‍ പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് യാത്രക്കാരിയായ പൊന്‍ സപ്ടി അനുഭവം വെളിപ്പെടുത്തിയത്.
എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍, പിഴ കുറയ്ക്കാനോ ഒഴിവാക്കാനോ അപ്പീല്‍ നല്‍കാനോ മാര്‍ഗമുണ്ടോ എന്ന് യുവതി മറ്റു യാത്രക്കാരോട് ചോദിച്ചു. ആദ്യം ഒരു ലക്ഷം രൂപയാണ് പിഴയെന്നു കരുതിയെങ്കിലും രേഖകള്‍ പരിശോധിച്ചപ്പോള്‍ ഒന്നരലക്ഷമാണ് അടക്കേണ്ടതെന്ന് മനസ്സിലാക്കിയെന്നും ഇവര്‍ പറയുന്നു. പോസ്റ്റ് വൈറലായതോടെ സമാന അനുഭവങ്ങള്‍ പങ്കുവെച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും, റെന്റല്‍ വാഹന കമ്പനികള്‍ നിയമലംഘനങ്ങളുടെ വിവരങ്ങള്‍ പിന്നീട് ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറാറുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. പിഴയടക്കാതിരുന്നാല്‍ തുക ഉയര്‍ന്നേക്കുമെന്നും പലരും മുന്നറിയിപ്പു നല്‍കി.
സ്വിറ്റ്‌സര്‍ലാന്‍ഡില്‍ അമിതവേഗം ഉള്‍പ്പെടെയുള്ള ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കര്‍ശനമായ പിഴയാണ് ഈടാക്കുന്നത്. ചില സാഹചര്യങ്ങളില്‍ മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ ശേഷവും പിഴയടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസുകള്‍ വിദേശ സഞ്ചാരികള്‍ക്ക് ലഭിക്കാറുണ്ടെന്നും ചര്‍ച്ചകളില്‍ അനുഭവസ്ഥര്‍ വ്യക്തമാക്കുന്നു.
അതേസമയം, പിഴക്കെതിരെ അപ്പീല്‍ നല്‍കാനുള്ള അവസരം ലഭിച്ച കത്തില്‍പരാമര്‍ശിച്ചിട്ടുണ്ടെന്നും, പിഴ അടയ്ക്കാന്‍ തയ്യാറാണെങ്കിലും വൈകി ലഭിച്ച അറിയിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിശദീകരണം തേടാനാണ് ശ്രമിക്കുന്നതെന്നും യുവതി വ്യക്തമാക്കി.



