കേരളം

കാലവർഷം ഇന്ന് കരതൊടും, 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ശക്തമായ വേനൽ മഴയ്ക്കുപിന്നാലെ പതിവിലും നേരത്തെ കാലവർഷം എത്തുകയായി. കാലവർഷക്കാറ്റ് ഇന്നു വൈകുന്നേരത്തിനകം കരയിൽ പ്രവേശിക്കുമെന്നാണ് സൂചന. അഞ്ചു ദിവസം മഴ തുടരും. കുറച്ചുസമയം മാറിനിന്നേക്കാം.മദ്ധ്യ, തെക്കൻ ജില്ലകളിൽ ശക്തമായിരിക്കും. ലഘു മേഘവിസ്ഫോടനത്തിനും സാദ്ധ്യതയുണ്ട്.

എല്ലാ ജില്ലകളിലും ഇന്നലെ ശരാശരിയിൽക്കൂടുതൽ മഴ ലഭിച്ചു.കൊച്ചി,തിരുവനന്തപുരം നഗരങ്ങൾ വെള്ളത്തിൽ മുങ്ങി. തലസ്ഥാനത്ത് ഒന്നരമണിക്കൂറിൽ 52 മില്ലി മീറ്ററും നോർത്ത് പറവൂറിൽ രണ്ടു മണിക്കൂറിൽ 94 മില്ലി മീറ്ററും മഴ പെയ്തു. കളമശ്ശേരിയിൽ ഒരു മണിക്കൂറിൽ 60 മില്ലീ മീറ്ററും കണ്ണൂർ ചേരുവഞ്ചേരിയിൽ അര മണിക്കൂറിൽ 61 മില്ലി മീറ്ററും പെയ്തു.

മിന്നൽ പ്രളയത്തിന് സാദ്ധ്യത

മിന്നൽ പ്രളയമുണ്ടാകാം. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാവും.കൂമ്പാര മേഘങ്ങൾ രൂപപ്പെട്ട് മേഘവിസ്ഫോടനം സംഭവിക്കാം. ഉരുൾപൊട്ടലും മണ്ണിടിച്ചിലും കൂടും.

ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്

 കടലാക്രമണം ഉണ്ടാകാം.മത്സ്യബന്ധനം പാടില്ല

കാലവർഷം സ്ഥിരീകരിക്കുന്നത്?​

കേരളത്തിലും കർണാടകയിലും ലക്ഷദ്വീപിലുമായി സ്ഥാപിച്ചിട്ടുള്ള 14 മഴമാപിനികളിൽ ഒമ്പതെണ്ണത്തിലെങ്കിലും തുടർച്ചയായി രണ്ടുദിവസം 2.5 മില്ലിമീറ്ററോ അതിൽ കൂടുലോ മഴ രേഖപ്പെടുത്തണം. അറബിക്കടലിലെ പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കൂടണം. ഭൂമിയിൽ നിന്ന് ഉയരത്തിലേക്കു പോകുന്ന ചൂടിന്റെ വികിരണ തോത് കുറയണം. ഇവ ഒത്തുവരുമ്പോഴാണ് കാലവർഷമാവുന്നത്. കഴിഞ്ഞ വർഷം ജൂൺ എട്ടിനാണെത്തിയത്. 2022ൽ മേയ് 29നെത്തി.

ഇന്നലെ ഏറ്റവും കൂടുതൽ നോർത്ത് പറവൂരിൽ (മില്ലി മീറ്ററിൽ)​

നോർത്ത് പറവൂർ……………………… 95
ചേരുവാഞ്ചേരി (കണ്ണൂർ)………….. 93
കരുമാടി (ആലപ്പുഴ)……………………89
കളമശ്ശേരി…………………………………….69
തിരുവനന്തപുരം സിറ്റി……………….68
പാരിപ്പള്ളി (കൊല്ലം)…………………..63

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button