കേരളം

തിരുവല്ലയില്‍ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്നു


പത്തനംതിട്ട: തിരുവല്ല ഇലന്തൂര്‍ കുഴിക്കാലയില്‍ രണ്ട് സ്ത്രീകളെ ദുര്‍മന്ത്രവാദത്തിന്‍റെ ഭാഗമായി നരബലി നല്‍കി.

കടവന്ത്ര, കാലടി സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് കടത്തിക്കൊണ്ടുപോയി നരബലി നടത്തിയത്. പെരുമ്ബാവൂരിലുള്ള ഏജന്റാണ് സ്ത്രീകളെ കടത്തിക്കൊണ്ടുപോയത്. ഇലന്തൂരിലെ ദമ്ബതിമാര്‍ക്ക് സാമ്ബത്തിക അഭിവൃദ്ധി ലക്ഷ്യമിട്ടാണ് നരബലി നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് മൂന്നു​പേര്‍ കസ്റ്റഡിയിലായി. ദമ്ബതികളായ ഭഗവന്ത്, ലൈല എന്നിവരും നരബലിക്ക് സ്ത്രീകളെ എത്തിച്ച്‌ നല്‍കിയ ഏജന്റ് പെരുമ്ബാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫി എന്ന ഷിഹാബിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പത്തനംതിട്ടയിലെ ഇലന്തൂരില്‍വെച്ചാണ് ഇവരെ നരബലി നടത്തിയത്. കടവന്ത്രയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി പത്മം ആണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കഷണങ്ങളായി കുഴിച്ചിടുകയായിരുന്നു. കടവന്ത്ര പൊലീസും തിരുവല്ല പൊലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദമ്ബതികളുടെ സാമ്ബത്തിക അഭിവൃദ്ധിക്കായാണ് നരബലി നടത്തിയത് എന്നാണ് വിവരം. ലോട്ടറി വില്‍പനക്കാരാണ് കൊലക്ക് ഇരയായ സ്ത്രീകള്‍.

പത്മത്തെ സെപ്റ്റംബര്‍ 26ന് കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ തിരുവല്ലയിലെത്തിച്ച്‌ നരബലി ചെയ്തതായി വിവരം ലഭിച്ചത്. ജൂണില്‍ കാലടിയില്‍ നിന്നുള്ള റോസ്ലിന്‍ എന്ന മറ്റൊരു സ്ത്രീയെയും സമാന രീതിയില്‍ നരബലി ചെയ്തതായി പ്രതികള്‍ വെളിപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ സി.എച്ച്‌. നാഗരാജു വ്യക്തമാക്കി. മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിനായി ഉദ്യോഗസ്ഥ സംഘം തിരുവല്ലയിലെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button