മാൾട്ടാ വാർത്തകൾ

മലിനജല തോത് ഉയർന്നു, ബ്രിസബുജ സെൻ്റ് ജോർജ്ജ് ബേയിൽ നീന്തൽ നിരോധനം

മലിനജല തോത് ഉയർന്നതിനെ തുടർന്ന് കണ്ടെത്തിയതിനെ തുടർന്ന് ബ്രിസബുജ സെൻ്റ് ജോർജ്ജ് ബേ താൽക്കാലികമായി അടച്ചു. നാപ്കിൻ പുറം തള്ളിയത് മൂലം ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയതോടെയാണ് പരിസ്ഥിതി ആരോഗ്യ ഡയറക്ട്രേറ്റ് ക്ലോഷർ നോട്ടീസ് നൽകിയത്. മെയ് മാസത്തിലും ഇതേ കാരണത്തെ തുടർന്ന് സെൻ്റ് ജോർജ്ജ് ബേ അടച്ചിരുന്നു.

വാട്ടർ സർവീസസ് കോർപ്പറേഷൻ ജീവനക്കാർ സ്ഥലത്തെത്തി ബീച്ച് വൃത്തിയാക്കി പ്രശ്നത്തിൻ്റെ ഉറവിടം കണ്ടെത്തി. പ്രധാന അഴുക്കുചാലിൽ മാലിന്യം തള്ളിയതാണ് ജല മലിനീകരണ തോത് ഉയർത്തിയതെന്ന് ഡയറക്ടറേറ്റ് റിപ്പോർട്ട് ചെയ്തു.

“ഒരു തൂവാലയിൽ പൊതിഞ്ഞ കുഞ്ഞു നാപ്പി മനഃപൂർവം ആരോ വലിച്ചെറിയുകയായിരുന്നു, ഒരുപക്ഷേ ഒരു മാൻഹോൾ കവർ തുറന്ന്. ഈ നിരുത്തരവാദപരമായ പ്രവൃത്തി മൂലം ഡ്രെയിനേജ് തടസ്സപ്പെടുത്തുകയും ചെയ്തു, ഇത് ബീച്ചിൽ മലിനജല തോത് ഉയരുന്നതിന് കാരണമായി- ”ഡയറക്ടറേറ്റ് പറഞ്ഞു.

ഡബ്ല്യുഎസ്‌സി പോലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട് . അധികൃതർ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ് . മുൻകരുതൽ നടപടിയായിട്ടാണ് ബീച്ച് അടച്ചത്. ജലത്തിൻ്റെ ഗുണനിലവാരത്തെ ബാധിച്ചിട്ടുണ്ടോ എന്ന് നിർണ്ണയിക്കാൻ സാമ്പിളുകൾ എടുത്തിട്ടുണ്ട്. പരിശോധനക്ക് ശേഷം
ഈ പ്രദേശം നീന്താൻ യോഗ്യമാണെന്ന് സ്ഥിരീകരിച്ചാൽ മാത്രമേ നിയന്ത്രണങ്ങൾ നീക്കൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button