ഗാർഹിക പീഡന ഇരകൾക്ക് വേണ്ടിയുള്ള ഹബ്ബിന്റെ സേവനം ഒരു വർഷത്തിനുള്ളിൽ ഉപയോഗിച്ചത്ത് 150 പേർ

ഗോസോയിലെ ഗാർഹിക പീഡന ഇരകൾക്ക് വേണ്ടിയുള്ള ആദ്യത്തെ ഹബ്ബിന്റെ സേവനങ്ങൾ ഒരു വർഷത്തിനുള്ളിൽ 150 പേർ ഉപയോഗിച്ചു. ഇതുവരെ 113 കേസുകളാണ് ഈ ഹബ്ബിലെത്തിയത്ത്. ഈ കേസുകളിൽ ഏകദേശം 75% കേസുകളിലും വിവിധ കുറ്റങ്ങൾ ചുമത്തി കോടതിയിലെത്തിക്കാൻ ഹബ്ബിന് കഴിഞ്ഞിട്ടുണ്ട്.
വിക്ടോറിയയിൽ 2024 സെപ്റ്റംബറിൽ ആരംഭിച്ച ഈ കേന്ദ്രത്തിൽ പോലീസ് ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും മുതൽ എഫ്എസ്ഡബ്ല്യുഎസിൽ നിന്നും ഗാർഹിക പീഡന അപകടസാധ്യത വിലയിരുത്തൽ സേവനത്തിൽ നിന്നുമുള്ള പരിശീലനം ലഭിച്ച വിദഗ്ധർ വരെ നിരവധി പ്രൊഫഷണൽ സേവനങ്ങൾ അനുഷ്ഠിക്കുന്നു. ദ്വീപിലെ ഇത്തരത്തിലുള്ള ആദ്യത്തേതും സ്ഥിരമായ പോലീസ് സാന്നിധ്യത്തോടെ ദിവസവും ഈ കേന്ദ്രം പ്രവർത്തിക്കുന്നു.
ആഭ്യന്തര മന്ത്രി കാമിലേരി ഈ കേന്ദ്രം നടത്തിയ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും സമീപ വർഷങ്ങളിൽ പോലീസ് സേനയ്ക്കുള്ള വിഭവങ്ങൾ മൂന്നിരട്ടിയായി വർദ്ധിച്ചുവെന്നും ഇരകളെ മികച്ച രീതിയിൽ സഹായിക്കുന്നതിനായി സ്പെഷ്യലിസ്റ്റ് സ്ക്വാഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. രാജ്യവ്യാപകമായി പുറത്തിറക്കിയ പാനിക് അലാറം ബട്ടണുകൾ പോലുള്ള പുതിയ ഉപകരണങ്ങളും അദ്ദേഹം എടുത്തുകാട്ടി. പ്രത്യേക സേവനങ്ങളിലേക്ക് കൂടുതൽ പ്രവേശനം ഉറപ്പാക്കുന്ന, മത്താർഫയിൽ രണ്ടാമത്തെ ഹബ്ബിനുള്ള പദ്ധതികൾ നടന്നുവരികയാണെന്നും കാമിലേരി കൂട്ടിച്ചേർത്തു.