മാൾട്ടാ വാർത്തകൾയൂറോപ്യൻ യൂണിയൻ വാർത്തകൾ

തണുപ്പിന് പകരം ചൂട്; പൊള്ളി യൂറോപ്പ്, ഗുരുതരമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍


ശൈത്യകാലത്ത് വിറച്ചിരുന്ന യൂറോപ്പില്‍, ഇപ്പോള്‍ വീശിയടിക്കുന്നത് ചൂടുള്ള കാറ്റാണ്. യൂറോപ്പിലെ പല രാജ്യങ്ങളും അപ്രതീക്ഷിത കാലാവസ്ഥയില്‍ വലയുകയാണ്.

ശൈത്യകാലത്തെ ഉഷ്ണതരംഗത്തെ എങ്ങനെ നേരിടുമെന്നതിനെക്കുറിച്ച്‌ ജനങ്ങളും സര്‍ക്കാരുകളും ആശങ്കാകുലരാണ്. കാലാവസ്ഥാ നിരീക്ഷകര്‍ ഇതിനെ “അത്യന്തം തീവ്രമായ” സംഭവമായി വിശേഷിപ്പിച്ചിട്ടുണ്ട്. സാധാരണ താപനിലയില്‍ നിന്ന് 10-20 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയേക്കാമെന്നാണു മുന്നറിയിപ്പ്.

പോളണ്ട്, ഡെന്‍മാര്‍ക്ക്, ചെക്ക് റിപ്പബ്ലിക്ക്, നെതര്‍ലന്‍ഡ്സ്, ബെലാറസ്, ലിത്വാനിയ, ലാത്വിയ എന്നിവിടങ്ങളില്‍ സ്ഥിതി ഗുരുതരമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വേനല്‍ക്കാലത്തിന് സമാനമായി താപനില ഇപ്പോള്‍ ഉയര്‍ന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. പോളണ്ടിലെ ചെറിയ പട്ടണമായ കോര്‍ബിലോയിലെ കാലാവസ്ഥ ഒരു ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 19 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടത്തെ താപനില. മെയ് മാസത്തില്‍ പോലും കോര്‍ബിലോയില്‍ താപനില 18 ഡിഗ്രി സെല്‍ഷ്യസ് വരെയെ രേഖപ്പെടുത്തിയിട്ടുള്ളൂ.

ബെലാറസിന്‍റെ പല ഭാഗങ്ങളിലും താപനില സാധാരണയായി പൂജ്യമായി തുടരുന്നിടത്ത് ജനുവരി ഒന്നിന് 16.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനം ഇങ്ങനെ തുടരുകയാണെങ്കില്‍ 2052 ല്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ താപനില 40 ഡിഗ്രി വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ 2020 ല്‍ പ്രവചിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടിന് ശേഷം അനുഭവപ്പെടുമെന്ന് ഭയന്നിരുന്ന ചൂട് ഇതിനകം എത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയെ ഭീതിയിലാഴ്ത്തിയ ‘ശൈത്യ ബോംബില്‍’ നിരവധി പേര്‍ കൊല്ലപ്പെട്ടു. ലോകമെമ്ബാടും അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനങ്ങളുമായി പൊരുത്തപ്പെടാന്‍ ആളുകള്‍ പാടുപെടുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button