റഷ്യൻ ടാങ്കർ പ്രതിസന്ധി : അന്താരാഷ്ട്ര പിന്തുണ തേടി മാൾട്ട

റഷ്യൻ ടാങ്കർ പ്രതിസന്ധിയിൽ അന്താരാഷ്ട്ര പിന്തുണ തേടി മാൾട്ട. തകർക്കപ്പെട്ട് ഒഴുകിക്കൊണ്ടിരിക്കുന്ന റഷ്യൻ ഗ്യാസ് ടാങ്കർ കപ്പലിന് ശാശ്വതമായ പരിഹാരം കണ്ടെത്താൻ മാൾട്ട അന്താരാഷ്ട്ര പിന്തുണ തേടുകയാണെന്ന് പ്രധാനമന്ത്രി റോബർട്ട് അബേല തിങ്കളാഴ്ച പറഞ്ഞു. ആർട്ടിക് മെറ്റാഗാസ് എന്ന ടാങ്കർ ഇപ്പോഴും അന്താരാഷ്ട്ര സമുദ്രാ അതിർത്തിയിൽ ഒഴുകിക്കൊണ്ടിരിക്കുകയാണ്. ചില സമയങ്ങളിൽ അത് മാൾട്ടയുടെ സെർച്ച് ആൻഡ് റെസ്ക്യൂ മേഖലയിലേക്കും ചിലപ്പോൾ ഇറ്റലിയുടെയും ലിബിയയുടെയും മേഖലയിലേക്കും ഒഴുകിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാവിലെ ലഭിച്ച നിരീക്ഷണ വിവരങ്ങൾ പ്രകാരം ടാങ്കർ മാൾട്ടയിൽ നിന്ന് 54 നോട്ടിക്കൽ മൈൽ ദൂരത്തിൽ ആണ്. ഇത് മാൾട്ടയുടെ സെർച്ച് ആൻഡ് റെസ്ക്യൂ മേഖലയിൽ ഉൾപ്പെടുന്നുവെങ്കിലും അതിന്റെ പ്രദേശീയ സമുദ്രാ അതിർത്തിക്ക് പുറത്താണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച വിദേശകാര്യ മന്ത്രി ഇയാൻ ബോർഗ് ഈ വിഷയംവിദേശകാര്യ കൗൺസിൽ യോഗത്തിൽ ഉന്നയിച്ചുവെന്നും. ഇതിനുമുമ്പ് തന്നെ പ്രധാനമന്ത്രി യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ആന്റോണിയോ കോസ്റ്റക്കും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻക്കും ഈ സാഹചര്യം അറിയിച്ചിട്ടുണ്ടെന്ന് അബേല പറഞ്ഞു. മാൾട്ട മെഡ്9 എന്ന ഒമ്പത് മദ്ധ്യധരണ്യ രാജ്യങ്ങളുടെ കൂട്ടായ്മയുമായി കൂടിയും ഈ വിഷയത്തിൽ ചർച്ച നടത്തുകയാണ്. അതോടൊപ്പം ഇറ്റാലിയൻ അധികാരികളുമായി സ്ഥിരമായി ബന്ധം പുലർത്തുന്നുണ്ടെന്നും മെഡ്9 രാജ്യങ്ങലുമായി ചേർന്ന് ഒരു പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്ത് സംഭവിച്ചാലും നേരിടാൻ മാൾട്ട തയ്യാറാണെന്നും ഇതിനായി അത്യാവശ്യ പദ്ധതി (contingency plan) തയ്യാറാക്കിയിട്ടുണ്ടെന്നും അബേല പറഞ്ഞു. എന്നാൽ ആ പദ്ധതി എന്താണ് എന്നതോ എപ്പോൾ നടപ്പിലാക്കുമെന്നതോ അദ്ദേഹം വിശദീകരിച്ചില്ല. ഈ പദ്ധതിയിൽ AFM (Armed Forces of Malta) ന്റെ ഭാഗമല്ലാത്ത ടഗ് ബോട്ടുകൾ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ റഷ്യൻ അധികാരികളുമായും ടാങ്കറിന്റെ ഉടമസ്ഥ കമ്പനിയുടെ പ്രതിനിധികളുമായും നടത്തിയ ചർച്ചകൾക്ക് ഇതുവരെ സ്ഥിരമായ പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും അബേല പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ മാൾട്ടയുടെ അടിയന്തര പദ്ധതി നടപ്പിലാക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് സൂചന. എന്നാൽ ടാങ്കർ ഒഴുകിക്കൊണ്ടിരിക്കുന്നതിനാൽ ഇത് മാറാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ കാറ്റിന്റെ സ്വാധീനത്തിൽ 277 മീറ്റർ നീളമുള്ള ഈ ഗ്യാസ് ടാങ്കർ ഗോഴോയുടെ പടിഞ്ഞാറൻ തീരത്തിനു സമീപത്തേക്ക് നീങ്ങാമെന്ന ആശങ്ക അധികൃതർക്കുണ്ടായിരുന്നു. വിദഗ്ധർ കപ്പൽ സുരക്ഷാ അപകടസാധ്യതയും പരിസ്ഥിതി നാശവും ഉണ്ടാക്കാൻ ഇടയാക്കാമെന്ന് മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികൾക്ക് അപകട പ്രദേശത്തുനിന്ന് ദൂരെ നിൽക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കപ്പലിലെ ഇന്ധനവും ബിൽജ് വാട്ടറും ചോർന്നാൽ വലിയ ദോഷം ഉണ്ടാകാമെന്ന് മാൾട്ട സർവകലാശാലയുടെ റെക്ടർയും രസതന്ത്രജ്ഞനുമായ ആൽഫ്രഡ് വെല്ല പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഇറ്റാലിയൻ അധികാരികൾ അടിയന്തര യോഗം ചേർന്ന് ഈ വിഷയത്തെക്കുറിച്ച് ചർച്ച നടത്തി. അതിനുശേഷം അവർ മാൾട്ട അധികാരികളുമായി ചേർന്ന് സ്ഥിതി നിരീക്ഷിക്കുമെന്ന് അറിയിച്ചു. ഇതുവരെ മാൾട്ടയോ ഇറ്റലിയോ സമുദ്ര അധികാരികൾ ഒഴുകിക്കൊണ്ടിരിക്കുന്ന ടാങ്കറെ സുരക്ഷിതമാക്കാൻ നേരിട്ട് ഇടപെട്ടിട്ടില്ല.



