ആഗസ്ത് മുതൽ കനഡയയ്ക്ക് 35 ശതമാനം തീരുവ : ട്രംപ്

വാഷിങ്‌ടൺ ഡിസി : വടക്കേ അമേരിക്കൻ രാജ്യങ്ങളെയും ലോകത്തെയും വ്യാപാരയുദ്ധത്തിലേക്ക് വലിച്ചിട്ടുന്ന നടപടി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടരുന്നു. കാനഡയിൽനിന്നുമുള്ള ഇറക്കുമതിക്ക് 35 ശതമാനം തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചത്. ആഗസ്ത് ഒന്നു മുതൽ ബാധകമായിരിക്കുമെന്ന് അറിയിച്ച് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് ട്രംപ് കത്തയച്ചു. കാനഡയുമായുള്ള എല്ലാ വ്യാപാര കരാർ ചർച്ചകളും ഉടൻ അവസാനിപ്പിക്കുന്നുവെന്നായിരുന്നു രണ്ടാഴ്ച മുൻപ് ട്രംപ് പറഞ്ഞിരുന്നത്. യുഎസുമായി വ്യാപാരം നടത്താൻ കാനഡ നൽകേണ്ട തീരുവ അടുത്ത ഏഴു ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
കാനഡക്ക് പുറമെ ബ്രസീൽ, അൾജീരിയ, ഇറാഖ്, ലിബിയ, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് 30 ശതമാനവും ബ്രൂണെയ്‌ക്കും മോൾഡോവക്കും 25 ശതമാനവും, ഫിലിപ്പീൻസിന് 20 ശതമാനവും തീരുവ യുഎസ് ചുമത്തും. ഈ രാജ്യങ്ങൾക്ക് അയച്ച വ്യാപാര തീരുവ സംബന്ധിച്ച കത്തുകളും ട്രംപ് പുറത്തുവിട്ടു.