കേരളം

മൂന്നിലൊന്ന് മൃതദേഹങ്ങളും 90 ശതമാനത്തിലേറെ ശരീരഭാഗങ്ങളും ലഭിച്ചത് ചാലിയാർ തീരത്തുനിന്ന്, തെരച്ചിൽ തുടരും

നിലമ്പൂർ: വയനാട് ഉരുൾപൊട്ടലിൽപ്പെട്ടവരുടെ മൂന്നിലൊന്ന് മൃതദേഹങ്ങളും 90 ശതമാനത്തിലേറെ ശരീരഭാഗങ്ങളും ലഭിച്ചത് ചാലിയാർ തീരത്തുനിന്ന്. ഔദ്യോഗിക കണക്കു പ്രകാരം ഇതുവരെ 67 മൃതദേഹങ്ങളും 121 ശരീരഭാഗങ്ങളുമാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിയത്. ഇതിനു പുറമേ ഇന്നലെ കിലോമീറ്ററുകൾ താഴെ വാഴയൂർ പൊന്നേപാടത്ത് ചാലിയാർ തീരത്തുനിന്ന് ലഭിച്ച ശരീരഭാഗം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. തെരച്ചിൽ തുടരുമെന്ന് മന്ത്രി പി.പ്രസാദ് അറിയിച്ചു.

ഇന്നലെ നാവികസേനയുടെയും ഹെലികോപ്റ്ററിന്റെയും പൊലീസ് നായയുടെയും അടക്കം സഹായത്തോടെ ചാലിയാർ തീരം പൂർണമായി അരിച്ചുപെറുക്കി. നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരാണ് 80 കിലോമീറ്ററിലേറെ വരുന്ന തീരത്ത് നടത്തിയ തിരച്ചിലിൽ പങ്കെടുത്തത്. ഇന്നലെ മാത്രം 5 മൃതദേഹങ്ങളും 10 ശരീരഭാഗങ്ങളുമാണു ലഭിച്ചത്. അതേസമയം, ഹെലികോപ്റ്ററിൽ ചെന്ന് സൂചിപ്പാറ ഭാഗത്തിറങ്ങി ഒരു സംഘം തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സൂചിപ്പാറ വെള്ളച്ചാട്ടവും കൊടുംവനത്തിലെ പാറക്കല്ലുകളും കടന്നുപോയതിനാലാകാം മൃതദേഹങ്ങൾ ചിന്നിച്ചിതറിയ രൂപത്തിലായതെന്നാണു നിഗമനം. ശരീരഭാഗങ്ങൾ മാത്രമായി ലഭിച്ചവ ഔദ്യോഗികമായി മൃതദേഹങ്ങളുടെ എണ്ണത്തിൽപെടുത്തിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button