സൗദി അരാംകോ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം

റിയാദ് : സൗദി അറേബ്യന്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോയ്ക്ക് നേരെ ഇറാന്‍ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് സൗദി അരാംകോയുടെ ദമ്മാമിനടുത്തുള്ള റാസ് തനൂറയിലുള്ള എണ്ണശുദ്ധീകരണ ശാല താല്‍ക്കാലികമായി അടച്ചു. റിഫൈനറിയ്ക്ക് എതിരെ ഡ്രോണ്‍ ആക്രമണം ഉണ്ടായെന്ന് സൗദി സ്റ്റേറ്റ് ടെലിവിഷന്‍ സ്ഥിരീകരിച്ചു.
ആക്രമണത്തിനായി എത്തിയ രണ്ട് ഡ്രോണുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പേ പ്രതിരോധ സേന ആകാശത്തുവെച്ച് വെടിവെച്ചിട്ടതായാണ് വിവരം. ആക്രമണത്തെ തുടര്‍ന്ന് തീപിടുത്തം ഉണ്ടായതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് റിഫൈനറി അടച്ചിടാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിദിനം അര ദശലക്ഷം ബാരലിലധികം അസംസ്‌കൃത എണ്ണ ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ് റാസ് തനൂറയിലുള്ള പ്ലാന്റ് എന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തിന് പിന്നാലെ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കിയതായും നിലവില്‍ സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. എണ്ണ ഉല്‍പ്പാദനത്തെയോ വിതരണത്തെയോ നടപടി എത്രത്തോളം ബാധിക്കുമെന്നതില്‍ കമ്പനി ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.



