ലിവർപൂളിന്റെ പോർച്ചുഗീസ് താരം ഡിയോഗോ ജോട്ട കാർ അപകടത്തിൽ കൊല്ലപ്പെട്ടു
2019, 2025 വർഷങ്ങളിൽ യുവേഫ നേഷൻസ് ലീഗ് കിരീടമുയർത്തിയ പോർച്ചുഗൽ ടീമിലും അംഗമായിരുന്നു

മാഡ്രിഡ്: ലിവർപൂൾ ഫുട്ബോൾ താരം ഡിയോഗോ ജോട്ടയും (28) സഹോദരൻ ആൻഡ്രെയും (26) വാഹനാപകടത്തിൽ മരിച്ചു. ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം സ്പെയിനിലെ സമോറ നഗരത്തിൽ വച്ച് അപകടത്തിൽപ്പെട്ടതായാണ് സ്പാനിഷ് മാധ‍്യമങ്ങളുടെ റിപ്പോർട്ട്. അപകടത്തിൽ ജോട്ടയുടെ കാറിന് തീ പിടിക്കുകയും കാർ കത്തിയമർന്നതായുമാണ് വിവരം.
പാക്കോസ് ഡി ഫെരേരയുടെ അക്കാഡമിയിലൂടെ ഫുട്ബോൾ കരിയർ ആരംഭിച്ച ജോട്ട 2016ലാണ് അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് മാറിയത്. പിന്നീട് പ്രീമിയർ ലീഗിൽ വോൾവർഹാംപ്ടൺ വാണ്ടേറേഴ്സിലെത്തി. 2020ലാണ് ലിവർപൂളിലെത്തിയത്. ക്ലബിനു വേണ്ടി 123 മത്സരങ്ങളിൽ നിന്നും 47 ഗോളുകൾ താരം നേടിയിട്ടുണ്ട്. കാമുകിയായ റൂട്ട് കാർഡോസോയെ വിവാഹം കഴിച്ച് രണ്ടാഴ്ചക്കകമാണ് മരണം.
1996ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് സെറ്റപ്പിലൂടെയാണ് തന്റെ കളി ജീവിതം ആരംഭിച്ചത്. 2016ല്‍ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് മാറി, തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സിലെത്തി. 2020ലാണ് ലിവര്‍പൂളിലെത്തുന്നത്. ക്ലബ്ബിനായി 123 മത്സരങ്ങളില്‍ നിന്നായി 47 ഗോളുകള്‍ നേടിയിട്ടുണ്ട്.
2019, 2025 വർഷങ്ങളിൽ യുവേഫ നേഷൻസ് ലീഗ് കിരീടമുയർത്തിയ പോർച്ചുഗൽ ദേശീയ ടീമിലും ജോട്ട അംഗമായിരുന്നു. 2019ലായിരുന്നു ജോട്ടോയുടെ ദേശീയ ടീമിനായുള്ള അരങ്ങേറ്റം.