ഡ്രെയിനേജ് മാലിന്യം കടലിൽ കലർന്നു, സ്ലീമയിൽ കടൽക്കുളിക്ക് നിരോധനം

ഡ്രെയിനേജ് സംവിധാനം തകർന്ന് സ്ലീമയിലെ കടലിൽ മാലിന്യം കലർന്നു . സ്ലീമയിലെ ടവർ റോഡിലുള്ള ക്വി-സി-സാനയ്ക്ക് സമീപമുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലെ തകരാറുള്ള ഡ്രെയിനേജ് സംവിധാനത്തിൽ നിന്നാണ് മലിനജലം കടലിലേക്ക് എത്തിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മേഖലയിൽ കടലിലെ കുളി നിരോധിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
ജല സേവന കോർപ്പറേഷനിലെ മാലിന്യ ജല യൂണിറ്റും ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരും ചോർച്ചയുടെ ഉറവിടം കണ്ടെത്തിയിട്ടുണ്ട്.
ഈ പ്രദേശത്ത് അപകട നിർദേശങ്ങൾ അടങ്ങിയ സൈൻ ബോർഡുകൾ വെച്ചിട്ടുണ്ട്. ജലത്തിന്റെ ഗുണനിലവാരം പുനഃസ്ഥാപിക്കുന്നതുവരെ മുന്നറിയിപ്പ് നിലനിൽക്കും. നീന്തലിന് സ്ഥലം സുരക്ഷിതമാണെന്ന് കണക്കാക്കിയാൽ, അടയാളങ്ങൾ നീക്കം ചെയ്യുകയും മറ്റൊരു പത്രക്കുറിപ്പിലൂടെ പൊതുജനങ്ങളെ അറിയിക്കുകയും ചെയ്യും. മാർസസ്കലയിലെ സെന്റ് തോമസ് ബേയുടെ ഒരു ഭാഗം മാലിന്യം കലർന്നതോടെ അടച്ചിട്ടതിനുശേഷം ഈ വർഷം സമാനമായ രണ്ടാമത്തെ സംഭവമാണിത്.കൂടുതൽ വിവരങ്ങൾക്ക്, പൊതുജനങ്ങൾ പരിസ്ഥിതി ആരോഗ്യ ഡയറക്ടറേറ്റിനെ 2133 7333 എന്ന നമ്പറിൽ (തിങ്കൾ മുതൽ വെള്ളി വരെ, രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 2:30 വരെ) ബന്ധപ്പെടുകയോ [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.