അന്തർദേശീയം

​ശ്രീലങ്കയിൽ റനിൽ വിക്രമസിംഗെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു


കൊളംബോ: ശ്രീലങ്കയില്‍ ആറു തവണ പ്രധാനമന്ത്രിയായ റനില്‍ വിക്രമസിംഗെയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭത്തില്‍ ഗോടബയ രാജപക്സ പ്രസിഡന്റ് സ്ഥാനം രാജിവെച്ച ശേഷം ഇടക്കാല പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

വിക്രമസിംഗെയായിരുന്നു ഭരണകക്ഷിയായ എസ്.എല്‍.പി.പിയുടെ(ശ്രീലങ്ക പൊതുജന പെരുമുന) സ്ഥാനാര്‍ഥി. 225 പാര്‍ലമെന്റ് അംഗങ്ങള്‍ ചേര്‍ന്നാണ് രഹസ്യ ബാലറ്റിലൂടെ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പിനു മുമ്ബായി കഴിഞ്ഞ ദിവസം വിക്രമസിംഗെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധക്കാര്‍ വിക്രമസിംഗെയെ ഗോടബയയുടെ അണിയായാണ് കാണുന്നത്.

ആറുതവണ പ്രധാനമന്ത്രിയായ റനില്‍ വിക്രമസിംഗെ അടക്കം മൂന്നുപേരാണ് പ്രസിഡന്റാകാന്‍ മത്സരിച്ചത്. സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ പിന്‍മാറിയിരുന്നു. മുന്‍ വിദ്യാഭ്യാസ മന്ത്രി ഡള്ളാസ് അലഹപ്പെരുമയെയാണ് പ്രതിപക്ഷം പിന്തുണച്ചത്. ലെഫ്റ്റിസ്റ്റ് പീപ്ള്‍സ് ലിബറേഷന്‍ ഫ്രണ്ട് നേതാവ് അനുര ഡിസനായകെയായിരുന്നു മൂന്നാമത്തെ സ്ഥാനാര്‍ഥി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button