ദേശീയം

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ 25 ശതമാനം അധിക തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി : അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പുതുക്കിയ നികുതി ഇന്ന് മുതൽ പ്രാബല്യത്തിൽ. റഷ്യയുമായി ഇന്ത്യ സഹകരിക്കുന്നെന്ന കാരണത്താൽ 25 ശതമാനമാണ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ട്രംപ് അധിക നികുതി ചുമത്തിയിരിക്കുന്നത്. ഇന്ത്യ- അമേരിക്ക വ്യാപാര കരാറിന്‍റെ ചർച്ചകൾ അവസാനിക്കുന്നതിന് മുന്നെയാണ് ട്രംപിന്‍റെ നികുതി തീരുമാനം. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ നികുതി കുറക്കാത്തതിനു പകരമായാണ് ഈ ഉയര്‍ന്ന നികുതി അമേരിക്ക ചുമത്തിയിരിക്കുന്നത്.

70-ലധികം രാജ്യങ്ങൾക്ക് 10% മുതൽ 41% വരെ പരസ്പര താരിഫ് ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് വ്യാഴാഴ്ച ഒപ്പ് വച്ചിരുന്നു. ഇന്ത്യയുടെ ഉയർന്ന താരിഫുകൾ, കർശനമായ പണേതര വ്യാപാര തടസങ്ങൾ, റഷ്യയുമായുള്ള തുടർച്ചയായ സൈനിക, ഊർജ്ജ ബന്ധങ്ങൾ എന്നിവയാണ് ഈ നീക്കത്തിന് അടിസ്ഥാനമെന്ന് ട്രംപ് വ്യക്തമാക്കി.

“ഇന്ത്യ നമ്മുടെ സുഹൃത്താണ്, പക്ഷേ അവരുടെ താരിഫ് വളരെ ഉയർന്നതായതിനാൽ നമ്മൾ അവരുമായി താരതമ്യേന കുറച്ച് മാത്രമേ ഇടപാടുകൾ നടത്തിയിട്ടുള്ളൂ കൂടാതെ ഏതൊരു രാജ്യത്തെക്കാളും ഏറ്റവും കഠിനമായ സാമ്പത്തികേതര വ്യാപാര തടസ്സങ്ങൾ അവർക്കുണ്ട്,” ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

അതേസമയം അധിക തീരുവ ചുമത്തിയ നടപടി ഇന്നും പ്രതിപക്ഷം പാര്‍ലമെന്‍റിൽ ഉന്നയിച്ചേക്കും. വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ് ഇരുസഭകളിലും ഇന്നും നോട്ടീസ് നൽകും. മോദിയുടെ വിദേശ നയം രാജ്യത്തെ സാമ്പത്തിക രംഗത്തെ ബാധിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചു. അധിക തീരുവ, മോദി സർക്കാരിന്‍റെ വിദേശനയത്തിന്‍റെ പരാജയമായി ചൂണ്ടിക്കാട്ടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ ചർച്ച വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button