സ്പോർട്സ്

ജൂലിയൻ ആൽഫ്ര‍ഡ് വേഗമേറിയ വനിത, സെന്റ് ലൂസിയ ആദ്യമായി ഒളിമ്പിക് മെഡൽ പട്ടികയിൽ

യുഎസിന്റെയും ജമൈക്കയുടെയും കുത്തക തകർത്താണ് ജൂലിയൻ ആൽഫ്രഡ് ചാംപ്യനായത്

പാരിസ്: ഒളിംപിക്സിൽ വനിതകളുടെ 100 മീറ്ററിൽ സ്വർണം നേടി സെന്‍റ് ലൂസിയയുടെ ജൂലിയൻ ആൽഫ്ര‍ഡ്. വനിതകളുടെ 100 മീറ്റർ ഫൈനലില്‍ 10.72 സെക്കൻഡിലാണ് ജൂലിയൻ ആൽഫ്രഡ് ഓടിയെത്തിയത്. യുഎസിന്‍റെ ഷക്കാരി റിച്ചഡ്സൻ വെള്ളിയും മെലിസ ജെഫേർസന്‍ വെങ്കലവും നേടി. ചരിത്രത്തിൽ ആദ്യമായാണ് സെന്‍റ് ലൂസിയ ഒരു ഒളിമ്പിക് മെഡൽ നേടുന്നത്. രണ്ടാം സ്ഥാനം നേടിയ റിച്ചഡ്സൻ 10.87 സെക്കൻഡിലും ജെഫേർസൻ 10.92 സെക്കൻഡിലും ഓടിയെത്തി.

യുഎസിന്റെയും ജമൈക്കയുടെയും കുത്തക തകർത്താണ് ജൂലിയൻ ആൽഫ്രഡ് ചാംപ്യനായത് . 10.72 സെക്കൻഡിൽ ഫിനിഷ് ചെയ്ത ആൽഫ്രഡ് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയത് നിലവിലെ ലോക ചാംപ്യൻ യുഎസിന്റെ ഷാകെറി റിച്ചഡ്സനെ (10.87 സെക്കൻഡ്). മറ്റൊരു യുഎസ് താരം മെലിസ ജെഫേഴ്സനാണ് വെങ്കലം (10.92 സെക്കൻഡ്). യുഎസ് താരം ഷാകെറിയും ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസറും തമ്മിലുള്ള സൂപ്പർ പോരാട്ടം പ്രതീക്ഷിച്ചിരുന്ന ആരാധകരുടെ കണക്കൂട്ടലുകളെല്ലാം തെറ്റിച്ചായിരുന്നു ഇന്നലെ ഇരുപത്തിമൂന്നുകാരി ജൂലിയൻ ആൽഫ്രഡിന്റെ കുതിച്ചോട്ടം.

2 തവണ ഒളിംപിക്സ് ചാംപ്യനായ ഷെല്ലി ആൻ ഫ്രേസർ സെമിഫൈനൽ മത്സരത്തിനു മുൻപേ പിൻമാറിയതോടെ എല്ലാവരുടെയും കണ്ണുകൾ ഷാകെറിയിലേക്കു മാത്രമായി. എന്നാൽ ആദ്യ സെമിഫൈനലിൽ ഷാകെറിയെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി ഒന്നാമതെത്തിയ ജൂലിയൻ വരാനിരിക്കുന്ന വലിയ അട്ടിമറിയുടെ സൂചന നൽകി. 10.84 സെക്കൻഡി‌ൽ ഫിനിഷ് ചെയ്ത ആൽഫ്രഡ് സെമിയിലെ ഏറ്റവും മികച്ച സമയത്തോടെയാണ് ഫൈനലിലേക്കു മുന്നറിയത്. 3 യുഎസ് താരങ്ങളും ഒരു ജമൈക്കൻ താരവും അണിനിരന്ന ഫൈനലിൽ തുടക്കം മുതൽ വ്യക്തമായ ലീ‍ഡെടുത്തു കുതിച്ചാണ് ജൂലിയൻ ആൽഫ്രഡ് സ്വർണവര തൊട്ടത്. സ്റ്റാർട്ടിങ്ങിൽ പാളിച്ച നേരിട്ട ഷാകെറി തുടർന്ന് അതിവേഗം ഓടിക്കയറിയെങ്കിലും ജൂലിയനൊപ്പമെത്താനായില്ല. കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ചാണ് ജൂലിയൻ ആദ്യ ഒളിംപിക്സ് സ്വർണം കഴുത്തിലണിഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button