ദക്ഷിണകൊറിയയിൽ നാവികസേന വിമാനം തകർന്നുവീണു; രണ്ട് മരണം

സിയോൾ : ദക്ഷിണ കൊറിയയിൽ പരിശീലനപ്പറക്കലിനിടെ നാവികസേനയുടെ പട്രോളിങ് വിമാനം തകർന്നുവീണു. രാജ്യത്തിന്റെ ദക്ഷിണ മേഖലയിലാണ് വിമാനം തകർന്നുവീണത്. നാലുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ട് മരണം അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമല്ലന്ന് നേവി അറിയിച്ചു
തെക്കുകിഴക്കൻ നഗരമായ പൊഹാങ്ങിലെ ബേസിൽ നിന്ന് പ്രാദോശികസമയം 1:43 ന് പട്രോളിങ് വിമാനം പുറപ്പെട്ടെങ്കിലും അജ്ഞാതമായ കാരണങ്ങളാൽ തകർന്നുവീണുവെന്ന് നാവികസേന പ്രസ്താവനയിൽ പറഞ്ഞു. രക്ഷാപ്രവർത്തകരെയും അഗ്നിശമന സേനാ ട്രക്കുകളെയും സ്ഥലത്തേക്ക് അയച്ചതായി പോഹാങ്ങിലെ ദുരന്ത നിവാരണ ഓഫീസ് അറിയിച്ചു. വിമാനം തകർന്നുവീണതിനെത്തുടർന്ന് സ്ഫോടനമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു.
നാവികസേനയുടെ പട്രോളിങ് വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് പൊഹാങ്ങിലെ നമ്പു പൊലീസ് സ്റ്റേഷൻ അറിയിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പോഹാങ്ങിലെ ഫാക്ടറി പ്രദേശത്തിന് സമീപമുള്ള കുന്നുകളിൽ നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു.
ഡിസംബറിൽ ദക്ഷിണ കൊറിയയിലെ മുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു ജെജു എയർ യാത്രാ വിമാനം തകർന്നുവീണ് 179 പേർ കൊല്ലപ്പെട്ടിരുന്നു.