സൈബർ ആക്രമണ ഭീഷണികൾ നേരിടാൻ മാൾട്ട സുസജ്‌ജം : പ്രധാനമന്ത്രി റോബർട്ട് അബേല

സൈബർ ആക്രമണ ഭീഷണികൾ നേരിടാൻ മാൾട്ട സുസജ്‌ജമെന്ന് പ്രധാനമന്ത്രി റോബർട്ട് അബേല. അന്താരാഷ്ട്ര വിമാനത്താവളത്തിലും ആശുപത്രികളിലും സർക്കാർ വകുപ്പുകളിലും സുരക്ഷാ നടപടികൾ പൂർത്തീകരിച്ചതായി പ്രധാനമന്ത്രി പാർലമെന്റിൽ പറഞ്ഞു. ബ്രസ്സൽസ്, ലണ്ടൻ, ബെർലിൻ എന്നിവയുൾപ്പെടെ പ്രധാന യൂറോപ്യൻ വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ ഡെസ്‌ക് സോഫ്റ്റ്‌വെയറിനെ ലക്ഷ്യമിട്ട് അടുത്തിടെയുണ്ടായ സൈബർ ആക്രമണങ്ങളെ പരാമർശിച്ച ഷാഡോ വിദേശകാര്യ മന്ത്രി ബെപ്പെ ഫെനെക് അദാമിയുടെ ചോദ്യത്തിന് മറുപടിയായി ഇന്നലെ പാർലമെന്റിൽ അബേല ഇത് സ്ഥിരീകരിച്ചത്ത്.
“യാത്രക്കാർക്ക് പേപ്പർ ഉപയോഗിച്ച് ബോഡിങ് പാസ് നൽകുന്ന വിമാനത്താവളങ്ങളിലൊന്നിൽ ഞാൻ യാദൃശ്ചികമായി ഉണ്ടായിരുന്നു. യൂറോപ്പിലുടനീളമുള്ള ഇനിയുള്ള ആക്രമണങ്ങൾ പരമ്പരാഗതമായ വിമാനങ്ങളും പീരങ്കികളും കൊണ്ടായിരിക്കില്ല, മറിച്ച് സൈബർ ആക്രമണങ്ങളിലേക്കും ഡ്രോണുകളിലേക്കും മാറിയിരിക്കുന്നുവെന്ന് നാം മനസ്സിലാക്കണം. ഒരു ആൺകുട്ടിക്ക് ഒരേസമയം 10,000 ഡ്രോണുകൾ നിയന്ത്രിക്കാൻ കഴിയും.” ആധുനിക യുദ്ധം ഡിജിറ്റൽ മേഖലയിലേക്ക് മാറിയിരിക്കുന്നുവെന്ന് യൂറോപ്യൻ നേതാക്കൾ മനസ്സിലാക്കണമെന്ന് സ്ലോവേനിയൻ പ്രധാനമന്ത്രി റോബർട്ട് ഗൊലോബിന്റെ സമീപകാല പ്രസ്താവന അദ്ദേഹം പരാമർശിച്ചു.
“സാധ്യതയുള്ള സൈബർ ആക്രമണങ്ങൾക്ക് മാൾട്ട തയ്യാറാണെന്ന് ഉറപ്പാണ്. ഞങ്ങളുടെ ആശുപത്രികൾ, വിമാനത്താവളം, നിരവധി സർക്കാർ വകുപ്പുകൾ എന്നിവയുൾപ്പെടെ ഞങ്ങളുടെ സംവിധാനങ്ങൾ സുരക്ഷിതമായി സൂക്ഷിച്ചതിന് ഞാൻ MITA യോട് നന്ദി പറയുന്നു. ഞങ്ങൾ തയ്യാറാണെന്ന് ഉറപ്പാണ്. ആക്രമണത്തിൽ നിന്ന് ഞങ്ങൾ മുക്തരല്ല, പക്ഷേ ആവശ്യമായ സുരക്ഷാ നടപടികൾ ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്.” പ്രധാനമന്ത്രി പറഞ്ഞു.