സ്പോർട്സ്

“വിട പറയാന്‍ ഇതിലും നല്ല സമയമില്ല” , കളിക്കാരനായും നായകനായും ലോകകിരീടം നേടി രോഹിത്തും വിരമിച്ചു

ബാർബഡോസ് : വിരാട് കോഹ് ലിക്ക് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ‘എന്റെ അവസാന കളിയും ഇതായിരുന്നു. വിട പറയാന്‍ ഇതിലും നല്ല സമയമില്ല. എനിക്ക് ട്രോഫി വേണമായിരുന്നു. പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത സന്തോഷമുണ്ട്, ഇതാണ് ഞാന്‍ ആഗ്രഹിച്ചതും സംഭവിച്ചതും. എന്റെ ജീവിതത്തില്‍ ഇതിനായിട്ടുള്ള കാത്തിരിപ്പായിരുന്നു. ഇത്തവണ അതിരു കടന്ന സന്തോഷമുണ്ട്’- രോഹിത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയതിന് ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം.

ഓസ്ട്രേലിയയ്ക്കെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ 41 പന്തില്‍ 92 റണ്‍സ് നേടിയ രോഹിത്തിന്റെ പ്രകടനം ക്രിക്കറ്റ് പ്രേമികള്‍ എന്നും ഓര്‍മ്മിപ്പിക്കും. 159 മത്സരങ്ങളില്‍ നിന്ന് 4231 റണ്‍സാണ് രോഹിത്തിന്‍റെ സമ്പാദ്യം. അഞ്ച് സെഞ്ചുറികളുടെ ഉടമയായ രോഹിത്തിന് 32.05 ശരാശരിയും 140.89 സ്‌ട്രൈക്ക് റേറ്റുമുണ്ട്  . പുറത്താവാതെ നേടിയ 121 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡ് ഗ്ലെന്‍ മാക്‌സ്‌വെല്ലിനൊപ്പം പങ്കിടുന്നുണ്ട് രോഹിത്. ഏകദിന ലോകകപ്പിലും ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു. 2007 ലെ പ്രഥമ ടി20 ലോകകപ്പോടെയാണ് അദ്ദേഹത്തിന്റെ ടി20 യാത്ര ആരംഭിച്ചത്. അന്ന് ഇന്ത്യയുടെ ആദ്യ കിരീട വിജയത്തിലെ പ്രധാന കളിക്കാരനായിരുന്നു രോഹിത്ത്. ഇപ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ കൂടി ഇന്ത്യയെ രണ്ടാം കിരീടത്തിലേക്ക് നയിച്ച് കൊണ്ടാണ് രാജ്യത്തിലേക്കുള്ള മടങ്ങിവരവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button