അന്തർദേശീയം

ദക്ഷിണാഫ്രിക്കയിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും കൊടുങ്കാറ്റും; സ്കൂൾബസ് ഒഴുകിപ്പോയി; രക്ഷാപ്രവർത്തനം ദുഷ്ക്കരം

കേപ് ടൗൺ : ദക്ഷിണാഫ്രിക്കയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സ്കൂൾബസ് ഒഴുകിപ്പോയി. ഈസ്റ്റേൺ കേപ്പ് പ്രവിശ്യയിലാണ് സംഭവം. മൂന്നു പേരെ രക്ഷിച്ചു. ബസിൽ എത്ര കുട്ടികളുണ്ടായിരുന്നെന് വ്യക്തമല്ല. മരത്തിൽ തൂങ്ങിപ്പിടിച്ച് നിന്ന മൂന്നു കുട്ടികലെയാണ് രക്ഷിക്കാനായത്.

ഹൈസ്കൂൾ വിദ്യാർഥികളായിരുന്നു ബസിലുണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അപകടം. കനത്ത മഴയിലും വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനം സാധ്യമായിരുന്നില്ല. തുടർന്ന് ബുധനാഴ്ച രാവിലെയോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ദക്ഷിണാഫ്രിക്കയിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും കൊടുങ്കാറ്റുമാണ് അനുഭവപ്പെടുന്നത്. മറ്റൊരു സംഭവത്തിൽ, പ്രവിശ്യയിലെ ഒആർ ടാംബോ ജില്ലയിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചിട്ടുണ്ട്. ഏകദേശം 5,00,000 വീടുകൾക്ക് വൈദ്യുതിയും നഷ്ടപ്പെട്ടു.

മോശം കാലാവസ്ഥ കാരണം കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ ചില പ്രധാന റോഡുകൾ അടച്ചിട്ടു. പ്രദേശങ്ങളിൽ എല്ലാവരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

കനത്ത മഞ്ഞുവീഴ്ച കാരണം വാഹനങ്ങൾ റോഡുകളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇത് വലിയ തിരക്കിന് കാരണമായി. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ റോഡുകളിൽ ഗ്രേഡർ മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്, മഞ്ഞ് 30 സെന്‍റീമീറ്ററിൽ (12 ഇഞ്ച്) കൂടുതൽ ആഴത്തിൽ എത്തുന്നതിനുമുമ്പ് അത് നീക്കം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button