ബംഗളൂരുവിൽ കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തി മലയാളികൾ മുങ്ങിയതായി പരാതി

ബംഗളൂരു : കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തി മലയാളികൾ മുങ്ങിയതായി പരാതി. ആലപ്പുഴ രാമങ്കരി സ്വദേശികളായ എ.വി. ടോമിയും ഷൈനി ടോ മിയുമാണ് ഒളിവിൽ പോയത്.
ഇവർ 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് വിവരം. സംഭവത്തിൽ മലയാളികൾ ഉൾപ്പടെ 1000ത്തോളം ആളുകളുടെ പണം നഷ്ടമാ യി.
ബംഗളൂരു രാമമൂർത്തി നഗറിൽ എ&എ ചിട്ട് ഫണ്ട്സ് എന്ന കമ്പനിയുടെ ഉടമകളായ ഇരുവരും 100 കോടിയോളം രൂപയുടെ വൻ തട്ടിപ്പ് നടത്തിയ തായാണ് പരാതി. ഇരുപത് വർഷമായി ചിട്ടി നടത്തി വന്നിരുന്ന ഇവർ പ്ര ധാനമായും ആരാധനാലയങ്ങളും മലയാളി അസോസിയേഷനുകളും കേ ന്ദ്രീകരിച്ചായിരുന്നു നിക്ഷേപം വാങ്ങിയെടുത്തിരുന്നത്.
കഴിഞ്ഞ വ്യാഴാഴ്‌ച മുതൽ ഇവരെക്കുറിച്ച് ഒരു വിവരവുമില്ല, ഫോൺ സ്വി ച്ച് ഓഫ് ചെയ്ത നിലയിലാണ്. താമസിച്ചിരുന്ന ഫ്ലാറ്റടക്കം വിൽപ്പന നട ത്തിയാണ് രണ്ട് പേരും മുങ്ങിയത്. ഇക്കാര്യം കമ്പനിയിലെ ജീവനക്കാർ പോലുമറിഞ്ഞിരുന്നില്ലെന്നാണ് ഒൻപത് വർഷമായി രാമമൂർത്തി നഗറി ലെ എ&എ ചിട്ട് ഫണ്ട്സിൽ ജോലി ചെയ്‌തിരുന്ന ജീവനക്കാരി സതി പറ യുന്നത്.
265 പേരാണ് ചിട്ടികമ്പനിക്കെതിരെ ഇത് വരെ പരാതി നൽകിയത്. കേസെ ടുത്ത രാമമൂർത്തി നഗർ പോലീസ് പ്രതികൾ വിദേശത്തേക്ക് കടന്നിരിക്കാ നുള്ള സാധ്യതയടക്കം പരിശോധിക്കുകയാണ്. രേഖകളിൽ 1300ഓളം ഇട പാടുകാരുള്ളതിനാൽ തട്ടിപ്പിൻ്റെ വ്യാപ്‌തി ഇനിയും കൂടിയേക്കും.
പണം നഷ്ടപ്പെട്ട നൂറ് കണക്കിന് പേരാണ് രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നത്. ബംഗളുരു നഗരത്തിലെ പല ഭാ ഗങ്ങളിൽ നിന്നുള്ള മലയാളികളാണ് ഇതിൽ ഭൂരിഭാഗം പേരും.
ആരാധനാലയങ്ങൾ വഴിയും റസിഡൻസ് അസോസിയേഷനുകൾ വഴിയു മാണ് ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമിയും ഷൈനിയും ആളുക ളെ ചേർത്തിരുന്നത്. 2005 മുതൽ പ്രവർത്തിക്കുന്ന കമ്പനിയാണിത്. ബാങ്ക് പലിശയേക്കാൾ കൂടുതൽ പലിശ നൽകിയാണ് ഇവർ നിക്ഷേപകരെ ആ കർഷിച്ചിരുന്നത്.