ഗാസയിൽ വെടിനിർത്തൽ : യുഎസ് മുന്നോട്ടുവെച്ച നിർദേശം ഇസ്രയേൽ അംഗീകരിച്ചു

വാഷിംഗ്ടൺ ഡിസി : ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാൻ യുഎസ് മുന്നോട്ടുവെച്ച പുതിയ നിർദേശം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകരിച്ചു. 60 ദിവസത്തെ വെടിനിർത്തലിനുള്ള നിർദേശമാണ് യുഎസ് മുന്നോട്ടുവെച്ചത്.
ഇക്കാലയളവിൽ ഗാസയിൽ ജീവനോടെയുണ്ടെന്നു കരുതുന്ന 10 ബന്ദികളെ ഹമാസ് കൈമാറണം. ഒപ്പം മരിച്ച 18 പേരുടെ മൃതദേഹങ്ങളും കൈമാറണം. ട്രംപ് ഭരണകൂടത്തിൽ പശ്ചിമേഷ്യൻകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രതിനിധി സ്റ്റീഫ് വിറ്റ്കോഫാണ് കരാർ നിർദേശം ഇസ്രയേലിനും ഹമാസിനും കൈമാറിയത്.
യുഎസിന്റെ വെടിനിർത്തൽ നിർദേശം കിട്ടിയെന്നും അത് വിശദമായി പഠിക്കുകയാണെന്നും ഹമാസ് വ്യക്തമാക്കി. നിർദേശത്തിൽ ഇസ്രയേൽ ഒപ്പുവെച്ചെന്ന് വൈറ്റ്ഹൗസ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.