മാൾട്ടാ വാർത്തകൾ

ഐഡന്റിറ്റിയുടെ വ്യാജ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്ത കേസിൽ ജുഡീഷ്യൽ അന്വേഷണം നടക്കും

ഐഡന്റിറ്റിയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്ത കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടക്കും. മജിസ്ട്രേറ്റ് തല അന്വേഷണത്തിനുള്ള അഭിഭാഷകനായ ജേസണ്‍ അസോപാര്‍ഡിയുടെ ഹര്‍ജി സിറ്റിംഗ് ജഡ്ജി ആകും അന്വേഷിക്കുക. അപ്പീലില്‍ കുറ്റാരോപിതരായി കാണിച്ചിട്ടുള്ള രണ്ടുപേര്‍ സ്റ്റേ നല്‍കിയില്ലെങ്കില്‍ ഓഗസ്റ്റ്
15 മുതല്‍ അന്വേഷണം ആരംഭിക്കുമെന്ന് അസോപാര്‍ഡി വിശദീകരിച്ചു.

അഴിമതി, കൈക്കൂലി, രേഖകളിലെ കൃത്രിമം, കള്ളപ്പണം വെളുപ്പിക്കല്‍, ഗൂഢാലോചന, വഞ്ചനാപരമായ തിരിച്ചറിയല്‍ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട സംഘടിത കുറ്റകൃത്യങ്ങള്‍ എന്നീ വകുപ്പുകളാണ് പരാതിയില്‍ ഉള്ളത്. 2015-ല്‍ ആരംഭിച്ച അഴിമതിയില്‍, വിവാഹവും ബിസിനസ് സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടെയുള്ള വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ ഈജിപ്തില്‍ നിന്നും ലിബിയയില്‍ നിന്നുമുള്ള മൂന്നാം രാജ്യക്കാര്‍ക്ക് ഏകദേശം 18,000 വഞ്ചനാപരമായ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയതായി ആരോപണമുണ്ട്. ഈ കാര്‍ഡുകള്‍ യൂറോപ്യന്‍ ചട്ടങ്ങള്‍ ലംഘിച്ച് ഷെങ്കന്‍ ഏരിയയ്ക്കുള്ളില്‍ സഞ്ചരിക്കാന്‍ ഹോള്‍ഡര്‍മാരെ പ്രാപ്തരാക്കുകയും ചെയ്തു. ഫെസിലിറ്റേറ്ററെന്ന് ആരോപിക്കപ്പെടുന്ന ബെര്‍ണാഡ് അറ്റാര്‍ഡ്, മണിക്കൂറുകള്‍ക്ക് ശേഷം വ്യാജ രേഖകള്‍ പ്രോസസ്സ് ചെയ്തതായി ആരോപിക്കപ്പെടുന്ന Identità (മുമ്പ് ഐഡന്റിറ്റി മാള്‍ട്ട) ജീവനക്കാരിയായ മരിയ സ്പിറ്റെരി എന്നിവരാണ് കേസിലെ ആരോപണ വിധേയര്‍.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button