അന്തർദേശീയം

ലോകത്തിലെ ഏറ്റവും ശക്തമായ ‘സെയ്റ്റൻ 2’ മിസൈൽ വിജയകരമായി പരീക്ഷിച്ച് റഷ്യ

മോസ്‌കോ : രാജ്യത്തിന്റെ ആണവശക്തിയെ ആധുനികവൽക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി റഷ്യ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു. ‘സെയ്റ്റൻ 2’ (Satan II) എന്നറിയപ്പെടുന്ന ഈ മിസൈൽ ലോകത്തിലെ ഏറ്റവും ശക്തിയേറിയ മിസൈലാണെന്ന് വ്ലാദിമിർ പുടിൻ വിശേഷിപ്പിച്ചു.

റഷ്യയുടെ ആണവ സേനയെ ആധുനികവത്കരിക്കുന്ന നീക്കങ്ങളുടെ ഭാഗമായാണ് ചൊവ്വാഴ്ച മിസൈൽ പരീക്ഷണം നടത്തിയത്. ഈ വർഷാവസാനത്തോടെ സർമറ്റ് മിസൈൽ സൈനിക സേവനത്തിലേക്ക് എത്തിക്കുമെന്ന് പുടിൻ അറിയിച്ചു. സോവിയറ്റ് കാലഘട്ടത്തിൽ നിർമ്മിച്ച പഴയ ‘വോയേവോഡ’മിസൈലുകൾക്ക് പകരമായാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.

“ഇത് ലോകത്തിലെ ഏറ്റവും ശക്തിയേറിയ മിസൈലാണ്. സർമറ്റ് മിസൈലിലെ ലക്ഷ്യങ്ങൾ തകർക്കാൻ കഴിയുന്ന വാർഹെഡുകളുടെ സംയുക്ത ശേഷി, പാശ്ചാത്യ രാജ്യങ്ങളിലെ സമാന മിസൈലുകളുടേതിനെക്കാൾ നാലിരട്ടിയിലധികമാണെന്നും പുടിൻ കൂട്ടിച്ചേർത്തു. 2022-ൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷം, പാശ്ചാത്യ രാജ്യങ്ങൾ യുക്രെയ്ന് കൂടുതൽ പിന്തുണ നൽകുന്നത് തടയാൻ റഷ്യ നിരന്തരം ആണവ ശക്തി പ്രയോഗിച്ചിരുന്നു.

2000-ൽ പുടിൻ അധികാരത്തിലെത്തിയതുമുതൽ, റഷ്യയുടെ ആണവ ത്രയത്തിന്റെ ആധുനികവത്കരണത്തിന് വലിയ പ്രാധാന്യം നൽകി. പുതിയ മിസൈലുകൾ, ആണവ സബ്മറീനുകൾ, ആണവ ശേഷിയുള്ള ബോംബറുകൾ എന്നിവ റഷ്യ സജ്ജമാക്കി. ഇതിന് മറുപടിയായി യു.എസ് തന്റേതായ ആണവായുധ ശേഖരം നവീകരിക്കാൻ വലിയ നിക്ഷേപം നടത്തുകയായിരുന്നു. 2011-ൽ ആരംഭിച്ച സർമറ്റ് മിസൈലിന്റെ വികസനത്തിന് മുമ്പ് ഒരേയൊരു വിജയകരമായ പരീക്ഷണമാണ് നടന്നിരുന്നത്.

2024-ലെ മറ്റൊരു പരീക്ഷണം വൻ സ്ഫോടനത്തെ തുടർന്ന് പരാജയപ്പെട്ടുവെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു.പുടിന്റെ വാക്കുകൾ പ്രകാരം, സർമറ്റിന് 35,000 കിലോമീറ്ററിൽ കൂടുതൽ ദൂരം താണ്ടാനാകും. ഏതൊരു മിസൈൽ പ്രതിരോധ സംവിധാനവും മറികടക്കാൻ ഇതിന് കഴിയുമെന്ന് റഷ്യ അവകാശപ്പെടുന്നു. അമേരിക്ക 2001-ൽ മിസൈൽ പ്രതിരോധ കരാറിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് റഷ്യ പുതിയ ആണവായുധങ്ങൾ വികസിപ്പിക്കാൻ നിർബന്ധിതമായതെന്ന് പുടിൻ വ്യക്തമാക്കി. “പുതിയ സാഹചര്യങ്ങളിൽ തന്ത്രപ്രധാനമായ ശക്തി സമതുലിതാവസ്ഥ നിലനിർത്താൻ ഞങ്ങൾ നടപടി സ്വീകരിക്കേണ്ടിവന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button