ഹോർമുസ് കടലിടുക്കിൽ മാൾട്ടീസ് പതാകയുള്ള കണ്ടെയ്നർ കപ്പൽ മിസൈൽ ആക്രമണത്തിൽ തകർന്നു; ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ മാൾട്ടീസ് പതാകയുള്ള കണ്ടെയ്നർ കപ്പൽ മിസൈൽ ആക്രമണത്തിൽ തകർന്നു. ഫ്രഞ്ച് ഷിപ്പിംഗ് ഗ്രൂപ്പായ സിഎംഎ സിജിഎമ്മിന്റെ ഉടമസ്ഥതയിലുള്ളതും ഫിലിപ്പീൻസ് ക്രൂ ജീവനക്കാരുള്ള സിഎംഎ സിജിഎം സാൻ അന്റോണിയോ എന്ന കപ്പൽ ചൊവ്വാഴ്ച രാത്രി ഒമാനി സമുദ്രാതിർത്തിയിൽ വച്ചാണ് ആക്രമിക്കപ്പെട്ടത്ത്. സംഭവത്തിൽ പരിക്കേറ്റവരെ ഒമാൻ രക്ഷപ്പെടുത്തി ചികിത്സ നൽകി. എത്ര പേർക്ക് പരിക്കേറ്റുവെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
“സംഘർഷങ്ങളിലെ സാഹചര്യങ്ങളിൽ സാധാരണ കപ്പൽ തൊഴിലാളികളെ ഒരിക്കലും ലക്ഷ്യമാക്കരുത്,” എന്ന് വിദേശകാര്യ മന്ത്രി ഇയാൻ ബോർഗ് ബുധനാഴ്ച പറഞ്ഞു. ബാധിതരായ കപ്പൽ തൊഴിലാളികളോട് മാൾട്ടയുടെ ഐക്യദാർഢ്യം അദ്ദേഹം പ്രകടിപ്പിക്കുകയും, കപ്പലിനുത്തരവാദിയായ കമ്പനുമായി മാൾട്ടീസ് അധികാരികൾ ബന്ധത്തിലാണെന്നും സ്ഥിരീകരിക്കുകയും ചെയ്തു.
ആക്രമണം നടന്നതായി സിഎംഎ സിജിഎം സ്ഥിരീകരിച്ചു. ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ റോഡോൾഫ് സാഡെ കപ്പലിലുള്ള നാവികർക്ക് തന്റെ “പൂർണ്ണ പിന്തുണ” അറിയിക്കുകയും, പരിക്കേറ്റവർ ആവശ്യമായ ചികിത്സ ലഭിച്ച് സുഖം പ്രാപിച്ചുവരികയാണെന്നും പറഞ്ഞു.
അമേരിക്ക ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾക്ക് സൈനിക സംരക്ഷണത്തോടെ ഗതാഗതം ഒരുക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടർന്ന് ഈ പ്രദേശത്ത് നടന്നുവരുന്ന ആക്രമണങ്ങളിലെ ഏറ്റവും പുതിയ സംഭവമാണിത്. പിന്നീട് ഈ സൈനിക നടപടി താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ട്രംപ് “പ്രോജക്റ്റ് ഫ്രീഡം” എന്ന പേരിൽ കപ്പലുകൾക്ക് സുരക്ഷാ എസ്കോർട്ട് നൽകുന്ന പദ്ധതി ആരംഭിച്ചിരുന്നുവെങ്കിലും, ഇറാനുമായി ധാരണയിലെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ചൊവ്വാഴ്ച അദ്ദേഹം ഈ സൈനിക നടപടി താൽക്കാലികമായി നിർത്തുന്നതായി പ്രഖ്യാപിച്ചു.
ലോകത്തിലെ ഏറ്റവും നിർണായകമായ കടൽ ഗതാഗത പാതകളിലൊന്നാണ് ഹോർമുസ് കടലിടുക്കിൽ തുടരുന്ന സംഘർഷം നൂറുകണക്കിന് കപ്പലുകളുടെ ഗതാഗതം തടസ്സപ്പെടുത്തുകയും, ആഗോള എണ്ണവ്യാപാരത്തിന്റെ ഏകദേശം 20 ശതമാനം വരെ നിലച്ചുപോകുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
ആഗോള വ്യാപാരത്തിനും ഊർജ വിതരണത്തിനും സാമ്പത്തിക സ്ഥിരതയ്ക്കും നാവിഗേഷൻ സ്വാതന്ത്ര്യം അനിവാര്യമാണെന്ന് ബോർഗ് ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കുകയും, സംഭാഷണത്തിനും സഹകരണത്തിനും മുൻഗണന നൽകുകയും ചെയ്യണമെന്ന് മാൾട്ട ഇപ്പോൾ ബന്ധപ്പെട്ട എല്ലാ പക്ഷങ്ങളോടും ആവശ്യപ്പെടുന്നു.



