അന്തർദേശീയം
നൈജീരിയയിൽ ഹൈസ്കൂളിൽ തീവ്രവാദ ആക്രമണം; ഇരുപത്തിഅഞ്ച് വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി

അബുജ : നൈജീരിയയിൽ സായുധസംഘം ഹൈസ്കൂൾ ആക്രമിച്ച് 25 വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി. സ്കൂളിന്റെ സുരക്ഷാ ഗാർഡ് കൊല്ലപ്പെട്ടു. മറ്റൊരാൾക്കു പരുക്കേറ്റു. ഡങ്കോ വസാഗു മേഖലയിലെ മാഗയിലെ ബോർഡിങ് സ്കൂളിൽ പുലർച്ചെ നാലിനായിരുന്നു ആക്രമണം. രാജ്യത്തിന്റെ വടക്കൻമേഖലയിൽ സ്കൂളുകളിൽനിന്നും പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളിൽ ഒടുവിലത്തേതാണിത്.
2014 ൽ തീവ്രവാദ സംഘടനയായ ബൊക്കോ ഹറാം 276 പെൺകുട്ടികളെയാണു സ്കൂൾ ആക്രമിച്ചു തട്ടിക്കൊണ്ടുപോയത്. ബന്ദിപ്പണം നൽകിയാണ് ഇവരെ പിന്നീടു മോചിപ്പിച്ചത്. ഇതുവരെ 1500 പെൺകുട്ടികളെ സമാനമായി രീതിയിൽ തട്ടിക്കൊണ്ടുപോയിട്ടുണ്ട്.



