ഒറാക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ ലോകത്തിലെ ഏറ്റവും ധനികൻ

ന്യൂയോർക്ക് : ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി ഇലോൺ മസ്കിന് നഷ്ടമായി. ഒറാക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ ആദ്യമായി ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറി. ഏകദേശം ഒരു വർഷത്തോളം ലോകത്തിലെ ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം മസ്കിന് സ്വന്തമായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ഒറാക്കിളിൻ്റെ വരുമാന റിപ്പോർട്ട് വന്നതോടെ എലിസണിന്റെ സമ്പത്ത് 101 ബില്യൺ ഡോളർ വർധിച്ച് 393 ബില്യൺ ഡോളറിലെത്തി. ഇതോടെ മസ്കിന്റെ 385 ബില്യൺ ഡോളറിനെ മറികടന്ന് എലിസൺ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി മാറി. സൂചിക ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ ഒരു ദിവസത്തെ വർധനവാണിത്.
385 ബില്യൺ ഡോളറുള്ള മസ്കിനെ മറികടന്ന് എലിസൺ മറികടന്നതായി എലിസണിൻ്റെ സമ്പത്ത് 393 ബില്യൺ ഡോളറായി ഉയർന്നുവെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഒറാക്കിളിന്റെ സഹസ്ഥാപകനും ഇപ്പോൾ ചെയർമാനും ചീഫ് ടെക്നോളജി ഓഫീസറുമായ 81കാരനായ എലിസണിന്റെ ആസ്തിയുടെ ഭൂരിഭാഗവും ഡാറ്റാബേസ് സോഫ്റ്റ്വെയർ കമ്പനിയിലാണ്.
ഈ വർഷം ഇതിനകം 45 ശതമാനം നേട്ടമുണ്ടാക്കിയ ഒറാക്കിളിന്റെ ഓഹരികൾ ബുധനാഴ്ച 41 ശതമാനമായി ഉയർന്നു. കമ്പനി ബുക്കിങ്ങുകളിൽ വലിയ വർധനവ് രേഖപ്പെടുത്തുകയും ചെയ്തു. കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ കുതിപ്പാണിത്.
എഐ കമ്പനികളുടെ കമ്പ്യൂട്ടിങ് പവർ ആവശ്യകതകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഒറാക്കിളിൻ്റെ ഉയർച്ചയാണ് ഈ വളർച്ചക്ക് കാരണം. ക്ലൗഡ് സേവനങ്ങളിലും ഡാറ്റാബേസ് സോഫ്റ്റ്വെയർ ദാതാക്കളിലുമുള്ള ഒറാക്കിളിൻ്റെ വളർച്ചക്ക് ഇത് വലിയ രീതിയിൽ സഹായിച്ചു. ജൂലൈയിൽ ഓപ്പൺ എഐക്ക് എഐ സോഫ്റ്റ്വെയർ പ്രവർത്തിപ്പിക്കാൻ 4.5 ജിഗാവാട്ട് വൈദ്യുതി നൽകാൻ ഒറാക്കിൾ കരാറുണ്ടാക്കി. എഐ സാങ്കേതിക വിദ്യയിൽ ഒറാക്കിൾ സമീപ വർഷങ്ങളിൽ ഒരു വൻശക്തിയായതോടെ വൻ കുതിപ്പാണ് കമ്പനി നടത്തുന്നത്.
ടെസ്ല ഇൻ കോർപറേറ്റഡിന്റെ ഓഹരികൾ ഈ വർഷം 13 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ ബോർഡ് മസ്കിന് ഒരു വലിയ പാക്കേജ് നിർദേശിച്ചിട്ടുണ്ട്. 2021ലാണ് ആദ്യമായി മസ്ക് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായത്. ആമസോൺ കോം ഇൻകോർപറേറ്റഡിന്റെ ജെഫ് ബെസോസിനും എൽവിഎംഎച്ചിന്റെ ബെർണാർഡ് അർനോൾട്ടിനും സ്ഥാനം നഷ്ടമാകുകയായിരുന്നു.