അന്തർദേശീയം

റഷ്യയില്‍ ഡ്രോണ്‍ ആക്രമണം നടത്തി യുക്രൈന്‍; 40 വിമാനങ്ങള്‍ ആക്രമിച്ചു

മോസ്‌കോ : റഷ്യയില്‍ വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് ഡ്രോണാക്രമണം നടത്തി യുക്രൈന്‍. റഷ്യയ്ക്കു നേരെ യുക്രൈന്‍ നടത്തിയിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ ഒന്നാണിത്. നാല്‍പ്പതോളം റഷ്യന്‍ വിമാനങ്ങള്‍ ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്.

യുക്രെയ്‌നില്‍ നിന്ന് 4,000 കിലോമീറ്ററിലധികം അകലെ, കിഴക്കന്‍ സൈബീരിയയിലെ ഇര്‍കുട്‌സ്‌ക് മേഖലയിലുള്ള ബെലായ, ഒലെന്യ വ്യോമതാവളങ്ങളടക്കം യുക്രെയ്ന്‍ ആക്രമിച്ചെന്നാണ് വിവരം. ആക്രമണം ഇര്‍കുട്‌സ്‌ക് ഗവര്‍ണര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായാണ് യുക്രെയ്ന്‍ സൈബീരിയയില്‍ ആക്രമണം നടത്തുന്നത്.

യുക്രൈന്റെ റിമോട്ട് പൈലറ്റഡ് വിമാനം സ്രിഡ്‌നി ഗ്രാമത്തിലെ ഒരു സൈനിക യൂണിറ്റിനെ ആക്രമിച്ചുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണം നേരിടാന്‍ റഷ്യന്‍ സൈന്യം സജ്ജമായതായാണ് റിപ്പോര്‍ട്ടുകള്‍. ഡ്രോണ്‍ വിക്ഷേപണത്തിന്റെ ഉറവിടം തടഞ്ഞതായും വിവരമുണ്ട്. ശത്രു ഡ്രോണുകള്‍ മര്‍മാന്‍സ്‌ക് മേഖലയില്‍ ആക്രമണം നടത്തിയതായി മര്‍മാന്‍സ്‌ക് ഗവര്‍ണര്‍ ആന്‍ഡ്രി ചിബിസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിനായി ഏതു തരം ഡ്രോണുകളാണ് ഉപയോഗിച്ചതെന്ന വിവരം യുക്രൈന്‍ പുറത്തുവിട്ടിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button