കേരളം

അർജുനെ കണ്ടെത്തുമോ?; ഡ്രഡ്ജര്‍ ഉപയോ​ഗിച്ച് തിരച്ചിൽ തുടങ്ങി, നാവികസേന മാർക്ക് ചെയ്ത പോയിന്റുകളിൽ ആദ്യം പരിശോധന

ബം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനടക്കമുള്ളവർക്കായുള്ള മൂന്നാംഘട്ട തിരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജര്‍ ഉപയോ​ഗിച്ചുള്ള തെരച്ചിൽ  ആരംഭിച്ചിട്ടുണ്ട്. അർജുൻ സഞ്ചരിച്ച ലോറിയുടെ ക്യാബിൻ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. അർജുനടക്കം കാണാതായ മൂന്ന് പേരെയാണ് ഇനി കണ്ടത്തേണ്ടത്.

നാവിക സേന മാർക്ക് ചെയ്ത മൂന്ന് പ്രധാന പോയിന്റുകളിൽ ക്യാമറ ഇറക്കി ആദ്യം പരിശോധന നടത്തുമെന്ന് കലക്ടർ അറിയിച്ചു. പുഴയിൽ ഇറങ്ങിയുള്ള പരിശോധനയ്ക്ക് ഈശ്വർ മൽപെയ്ക്കും ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്. ഗംഗാവലി പുഴയിലെ പാലം കടക്കുന്നതിനായി വേലിയിറക്ക സമയം വരെ ഡ്രഡ്ജര്‍ അഴിമുഖത്ത് നങ്കൂരമിട്ടു. അർജുന്റെ ലോറി ഉണ്ടെന്ന് സംശയിക്കുന്ന സിപി 4 ന് സമീപം ആയിരുന്നു ഇത്. വൈകിട്ട് അഞ്ചുമണിയോടെയാണ് കാർവാർ എംഎൽഎയും ജില്ലാ കലക്ടറും സ്ഥലത്തെത്തിയത്. തുടർന്ന് ദൗത്യം തുടങ്ങുന്നതിനു മുൻപുള്ള പൂജ നടത്തി.

ഇത് അവസാന ശ്രമമെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ പ്രതികരിച്ചു. ലോറിയുടെ ക്യാബിൻ കണ്ടെത്തിയാൽ അർജുൻ എവിടെ എന്നതിന്റെ ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അർജുനന്റെ കുടുംബവും പ്രതികരിച്ചു. 66 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മൂന്നാം ഘട്ട തെരച്ചിൽ ആരംഭിക്കുന്നത്. പരിശോധനാ സ്ഥലത്തേക്ക് അർജുന്‍റെ സഹോദരിയും ഇന്ന് എത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button