യൂറോപ്യൻ യൂണിയൻ വാർത്തകൾ

സെൻ നദിയിലൂടെ താരങ്ങളുടെ മാർച്ച് പാസ്റ്റ് , പാരീസ് ഒളിമ്പിക്സിന് അതിഗംഭീര തുടക്കം

പാരീസ്: അതിവേഗ റെയിൽ ഗതാഗതം താറുമാറാക്കിയ അട്ടിമറി ഭീഷണി ആശങ്കയുയർത്തിയെങ്കിലും ആധുനിക ഒളിമ്പിക്സിന്റെ 33-ാം പതിപ്പിന് ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ അതിഗംഭീര തുടക്കം. ഇന്ത്യൻ സമയം ഇന്നലെ രാത്രി 11 മണിയോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചത്. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങുകൾക്ക് ഓളപ്പരപ്പും വേദിയായി. പാരീസിലെ സെൻ നദിയിലൂടെ താരങ്ങളുടെ മാർച്ച് പാസ്റ്റ് ചരിത്രമായി.

ആമുഖ വീഡിയോയ്ക്ക് ശേഷം ഓരോ രാജ്യങ്ങളുടെയും താരങ്ങളുമായി മാർച്ച് പാസ്റ്റ് ആരംഭിച്ചു. 10,500 അത്‌ലറ്റുകൾ 94ഓളം ബോട്ടുകളിലായി സെൻ നദിയുടെ കിഴക്ക് ഭാഗമായ ഓസ്ട്രലിറ്റ്‌സ് പാലത്തിന് സമീപത്ത് നിന്ന് ആറ് കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് ട്രാക്കൊ ദെറോയിൽ അവസാനിച്ച മാർച്ച് പാസ്റ്റ് നവ്യാനുഭവമായിരുന്നു. ഒളിമ്പിക്സിന്റെ ജന്മനാടായ ഗ്രീസാണ് മാർച്ച് പാസ്റ്റിൽ ആദ്യം അണിനിരന്നത്.പിന്നാലെ അഭയാർത്ഥികളുടെ സംഘമെത്തി. പിന്നാലെ ദക്ഷിണാഫ്രിക്ക, അങ്കോള, അർജന്‍റീന, ബഹ്റൈൻ എന്നീ രാജ്യങ്ങളുടെ താരങ്ങളും എത്തി. 84-ാമതായിരുന്നു ഇന്ത്യൻ സംഘമെത്തിയത്. ഹോണ്ടുറാസിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളെയും വഹിച്ച് കൊണ്ടുള്ള ബോട്ട് സെയ്ന്‍ നദിയിലൂടെ കടന്നുപോയി.

പി.വി. സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത്. 12 വിഭാഗങ്ങളില്‍ നിന്നായി 78 പേരാണ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്.ആകെ 117 താരങ്ങളാണ് ഇന്ത്യയ്ക്കായി ഒളിന്പിക്സിൽ പങ്കെടുക്കുന്നത്. ഇന്നത്തെ മത്സരങ്ങളിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തില്ല.

ഈഫൽ ഗോപുരത്തിന് മുന്നിലെ ട്രാക്കൊദെറൊ മൈതാനത്ത് അരങ്ങേറിയ വർണാഭമായ ഉദ്ഘാടനച്ചടങ്ങിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ഇന്റ‌ർനാഷണൽ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബക്ക് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ അണിനിരന്നു. മൂന്ന് മണിക്കൂറോളം നീണ്ട കലാപരിപാടികളിൽ പ്രമുഖ ഗായകരായ സെലിൻ ഡിയോൺ, ലേഡി ഗാഗ, അയനകാമുറ തുടങ്ങിയവർ അണിനിരന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button