യൂറോപ്യൻ യൂണിയൻ വാർത്തകൾ

ലോകം ചുറ്റാനിറങ്ങിയ ഇന്ത്യക്കാരൻ്റെ ബൈക്ക് യുകെയിൽ വെച്ച് മോഷണം പോയി

ലണ്ടൻ : മുംബൈയിൽ നിന്ന് ബൈക്കിൽ ലോകം ചുറ്റാനിറങ്ങിയ ഇന്ത്യൻ യുവാവിൻ്റെ ബൈക്ക് യുകെയിൽ വെച്ച് മോഷണം പോയി. മുംബൈ സ്വദേശിയായ വ്ലോഗർ യോഗേഷ് അലേകാരി ലോകം ചുറ്റനിറങ്ങിയ ബൈക്കാണ് യുകെയിലെ നോട്ടിംഗ്ഹാമിലെ ഒരു പാർക്കിൽ നിന്ന് മോഷ്ടാക്കൾ കടത്തിക്കൊണ്ട് പോയത്. പാർക്കിൽ ബൈക്ക് പാർക്ക് ചെയ്ത ശേഷം പ്രഭാതഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് മോഷണം നടന്നതെന്ന് യോഗേഷ് പറഞ്ഞു.ഈ യാത്രയിൽ എന്റെ ബൈക്ക് എനിക്ക് എല്ലാം ആയിരുന്നുവെന്ന് 33കാരനായ യോഗേഷ് പറഞ്ഞു. ഓഗസ്റ്റ് 28ന് വോളട്ടൺ പാർക്കിലെ പെയ്ഡ് പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്ത കെടിഎം 390 അഡ്വഞ്ചർ ബൈക്കാണ് മോഷണം പോയത്. ഭക്ഷണം കഴിക്കാൻ പോയി 20 മിനിറ്റ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും ബൈക്ക് നഷ്ടമായിരുന്നു. “എന്റെ സ്വപ്നം, എന്റെ ആത്മാവ്, എന്റെ അഭിനിവേശം അങ്ങനയെല്ലാം, അത് എന്റെ വീടായിരുന്നു, ഇപ്പോൾ എന്റെ വീട് മോഷ്ടിക്കപ്പെട്ടുവെന്ന് യുവാവ് പറഞ്ഞു. നാല് മാസത്തിനുള്ളിൽ 25,000 കിലോമീറ്ററാണ് ഈ ബൈക്കിൽ സഞ്ചരിച്ചത്.

ലാപ്‌ടോപ്പ്, കാമറ, പണം, പാസ്‌പോർട്ട്, ക്രെഡിറ്റ് കാർഡുകൾ എന്നിവ ബൈക്കിലെ ലഗേജിൽ ഉണ്ടായിരുന്നു. അവയെല്ലാം നഷ്ടമായി. എന്റെ കൈവശം റൈഡിങ് ജാക്കറ്റും റൈഡിങ് ഷൂസും ഹെൽമെറ്റും മാത്രമേയുള്ളൂ. ടൂറിസ്റ്റ് വിസയിലാണ് ഈ രാജ്യത്ത് തുടരുന്നത്. വിനോദസഞ്ചാരികൾക്ക് സുരക്ഷയോ സുരക്ഷയോ ഇവിടെ ഇല്ലെന്ന് യുവാവ് കുറ്റപ്പെടുത്തി.

പോലീസിനെ ബന്ധപ്പെട്ടെങ്കിലും ഇതുവരെ അനുകൂലമായ ഒരു നടപടിയും ലഭിച്ചില്ല. സംഭവസ്ഥലത്തുണ്ടായിരുന്ന ചില പെൺകുട്ടികൾ ബൈക്ക് മോഷ്ടിക്കുന്ന ദൃശ്യങ്ങൾ കാമറയിൽ പകർത്തിയിരുന്നു. മോഷ്ടാക്കൾ ചുറ്റിക ഉപയോഗിച്ച് പൂട്ട് തകർത്ത് വ്യാജ നമ്പർ പ്ലേറ്റ് സ്ഥാപിച്ച് ബൈക്കുമായി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഈ വീഡിയോ പോലീസിനെ കാണിക്കുകയും അവരുമായി വിഷയം ചർച്ച ചെയ്യാൻ രണ്ട് മണിക്കൂറിലധികം ചെലവഴിക്കുകയും ചെയ്തു, പക്ഷേ അവർ നിസ്സഹായരാണെന്ന് അലേകാരി പറഞ്ഞു.

ആർക്കും അവരെ തടയാൻ കഴിയില്ല, പോലീസിനെ ഭയപ്പെടാത്തതിനാൽ അവർക്ക് ഇത്തരത്തിലുള്ള ബൈക്ക് മോഷ്ടിക്കാൻ സാധിക്കും. യാത്ര ചെയ്യാൻ ഏറ്റവും സുരക്ഷിതമായ സ്ഥലം ഇന്ത്യയാണ്. മോഷണം നിയന്ത്രിക്കുന്നതിൽ യുകെ പോലീസ് പരാജയപ്പെടുന്നുവെന്ന് അദ്ദേഹം യുവാവ് കുറ്റപ്പെടുത്തി. ഇന്ത്യയിലെ ഏതെങ്കിലും വിദേശിയുമായി ഈ സംഭവം നടന്നിരുന്നെങ്കിൽ മുഴുവൻ പോലീസ് സേനയും ഇന്ത്യൻ സർക്കാരും ഇക്കാര്യം അന്വേഷിച്ച് കള്ളന്മാരെ പിടികൂടാൻ രംഗത്തുണ്ടാകുമായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നതെന്ന് യോഗേഷ് അലേകാരി പറഞ്ഞു.

യുവാവിൻ്റെ ബൈക്ക് മോഷണം പോയതിൽ കഴിഞ്ഞ വ്യാഴാഴ്ച മുതൽ പോലീസ് ടീമുകൾ പ്രാദേശിക അന്വേഷണം നടത്തുന്നുണ്ടെങ്കിലും നിർഭാഗ്യവശാൽ ഇതുവരെ ബൈക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് നോട്ടിങ്ഹാംഷെയർ പോലീസിലെ സാർജന്റ് ഡാനിയേൽ ഷിയസ്ബി പറഞ്ഞു. ബൈക്ക് നഷ്ടമായ യുവാവിൻ്റെ അവസ്ഥ ഞങ്ങൾക്ക് ബോധ്യമുണ്ട്. അന്വേഷണം ഗൗരവകരമായി മുന്നോട്ട് പോകുന്നുണ്ടെന്ന് അദ്ദേഹത്തിന് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button