മാൾട്ടാ വാർത്തകൾ

മാൾട്ട ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 16 km മാത്രമകലെ; തീവ്രതയുള്ള തുടർചലന സാധ്യതയില്ല : ജിയോഫിസിസിസ്റ്റ് മാത്യു അജിയസ്

വ്യാഴാഴ്ച മാൾട്ടയിലുണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ദ്വീപിന്റെ തീരത്ത് നിന്ന് വെറും 16 കിലോമീറ്റർ അകലെ. അപൂർവം, പക്ഷേ ആദ്യത്തേതല്ല എന്നാണു ജിയോഫിസിസിസ്റ്റ് മാത്യു അജിയസ് ഈ ഭൂകമ്പത്തെ കുറിച്ച് പറഞ്ഞത്. വ്യാഴാഴ്ച വൈകിയാണ് മാൾട്ടയിൽ റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂകമ്പം ഉണ്ടായത്, അതിന്റെ പ്രഭവകേന്ദ്രം മെല്ലീഹയിൽ നിന്ന് വെറും 16 കിലോമീറ്റർ അകലെയായിരുന്നു.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മാൾട്ടയുടെ തീരത്ത് നിന്ന് തൊട്ടുപിന്നാലെ രേഖപ്പെടുത്തിയതിനാൽ, ദ്വീപിന് ഇത്രയധികം അടുത്ത് സംഭവിക്കുന്ന ആദ്യത്തെ ഭൂകമ്പമാണോ ഇതെന്ന് പലരും സംശയം പ്രകടിപ്പിച്ചു. മാൾട്ടയുടെ തീരത്ത് നിന്ന്, പ്രത്യേകിച്ച് ദ്വീപിന്റെ തെക്കൻ തീരത്ത്, സമാനമായ അകലത്തിൽ ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മാൾട്ട സർവകലാശാലയുടെ ഭൂകമ്പ നിരീക്ഷണ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന അജിയസ് വ്യക്തമാക്കി. “ഇപ്പോൾ പ്രധാന വ്യത്യാസം തീവ്രത കൂടുതലായിരുന്നു എന്നതാണ് ” അജിയസ് പറഞ്ഞു. 1995 നും 2014 നും ഇടയിൽ നാല് ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവയുടെ പ്രഭവകേന്ദ്രങ്ങൾ ഒരേ ദൂരത്തിലായിരുന്നുവെന്നുമാണ് പഠനങ്ങളിൽ ഉള്ളത്. എന്നാൽ, ഇവയിലൊന്നും 3-ൽ കൂടുതൽ തീവ്രത രേഖപ്പെടുത്തിയിട്ടില്ല.

ഭൂകമ്പം തുടർചലനങ്ങൾക്ക് കാരണമാകാൻ സാധ്യതയില്ലെന്ന് അജിയസ് കൂട്ടിച്ചേർത്തു. തുടർചലനമുണ്ടായാൽ അതിന് ഉയർന്ന തീവ്രത ഉണ്ടാകില്ല,” അജിയസ് പറഞ്ഞു. ഈ പ്രദേശത്തെ വിള്ളലിന്റെ സ്വഭാവം കാണിക്കുന്നത് ഇത് സാധാരണയായി ഒരു തവണ മാത്രമുള്ള ഭൂകമ്പമായിരിക്കുമെന്നാണ്, അജിയസ് കൂട്ടിച്ചേർത്തു.ബുധനാഴ്ച കാറ്റാനിയ തീരത്ത് 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആളുകളെ ഉണർത്തിയത്. കഴിഞ്ഞ ദിവസം ഇറ്റലിയിൽ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഇന്നലെ ഉണ്ടായ ഭൂകമ്പവുമായി യാതൊരു ബന്ധവുമില്ലെന്ന് അജിയസ് പറഞ്ഞു. “ടെക്റ്റോണിക് അടിസ്ഥാനത്തിൽ, അവ വ്യത്യസ്തമാണ്. അവ പരസ്പരം വളരെ അകലെയാണ്. അവയ്ക്ക് ബന്ധമില്ല,” അജിയസ് പറഞ്ഞു. എന്നിരുന്നാലും, ഏറ്റവും പുതിയ ഭൂകമ്പം കാറ്റാനിയയിലും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അജിയസ് കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button