അന്തർദേശീയം
ജെൻ സി പ്രക്ഷോഭം : ഹോട്ടലിന് തീയിട്ട് പ്രതിഷേധക്കാർ; നേപ്പാളിൽ ഇന്ത്യക്കാരി മരിച്ചു

കാഠ്മണ്ഡു : നേപ്പാളിൽ ജെൻ സി പ്രക്ഷോഭത്തിന്റെ ഭാഗമായുണ്ടായ കലാപത്തിൽ ഇന്ത്യൻ വംശജ മരിച്ചു. കാഠ്മണ്ഡുവിലെ ഒരു ആഡംബര ഹോട്ടൽ കലാപകാരികൾ കത്തിച്ചതിനെത്തുടർന്ന് രക്ഷപെടാനായി ചാടിയ സ്ത്രീയാണ് മരിച്ചത്.
പശുപതിനാഥ് ക്ഷേത്രം സന്ദർശിക്കായി സെപ്റ്റംബർ 7 നാണ് രാംവീർ സിങ് ഗോളയും ഭാര്യ രാജേഷ് ഗോളയും നേപ്പാളിലേക്കെത്തിയത്. തുടർന്ന് സെപ്റ്റംബർ 9 ന് കലാപകാരികൾ ഹോട്ടലിന് തീയിട്ടു.
രക്ഷപെടാനായി ജനൽചില്ല് തകർത്ത് ഇരുവരും താഴേക്ക് ചാടുകയായിരുന്നു. ഭർത്താവ് സുരക്ഷിതമായി താഴേക്ക് ചാടിയെങ്കിലും രാജേഷ് ഗോളയുടെ ചാട്ടം പിഴയ്ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജേഷ് ഗോളയെ ഉടൻ തന്നെ കാഠ്മണ്ഡുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.