മാൾട്ടാ വാർത്തകൾ

ഡ്രോൺ ആക്രമണത്തിന് വിധേയമായ ഗാസ സഹായക്കപ്പൽ മാൾട്ടീസ് തീരം വിടുന്നു

മാൾട്ടീസ് സമുദ്രാതിർത്തിക്ക് പുറത്ത് ഡ്രോൺ ആക്രമണത്തിന് വിധേയമായ ഗാസ സഹായക്കപ്പൽ മറ്റൊരു തുറമുഖത്തേക്ക്. മാൾട്ടീസ് അധികൃതർ പ്രവേശനാനുമതി നിഷേധിച്ചതിനെ തുടർന്നാണ് മെയ് ആദ്യം മുതൽ ഹേർഡ്സ് ബാങ്കിന് സമീപം നങ്കൂരമിട്ടിരുന്ന കപ്പൽ മറ്റൊരു പോർട്ടിലേക്ക് പോകുന്നത്. ഡ്രോൺ ആക്രമണത്തിന് വിധേയമാക്കപ്പെട്ട ശേഷം അറ്റകുറ്റപ്പണിക്കായി മാൾട്ടീസ് പോർട്ടിലേക്ക് പ്രവേശനാനുമതി തേടിയ ഗാസ സഹായക്കപ്പലിന് കോസ്റ്റ് ഗാർഡാണ് പ്രവേശനം നിഷേധിച്ചത്.

ഗാസയിലേക്കുള്ള സഹായം, ഭക്ഷണം, വെള്ളം, മരുന്ന്, ഇന്ധനം എന്നിവ എത്തിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായിരുന്നു ആക്രമിക്കപ്പെട്ട കപ്പൽ. അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും മൗന പിന്തുണയോടെ, ഇസ്രായേൽ മാനുഷിക ശ്രമങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് മനുഷ്യാവകാശ പ്രവർത്തക സംഘം ആരോപിച്ചു. കപ്പലിനുണ്ടായ നാശനഷ്ടം “ചെറിയത്” എന്ന് മാൾട്ടീസ് സർക്കാർ സർവേയർ വിലയിരുത്തിയിരുന്നു. മറ്റൊരു ആക്രമണം ഭയന്ന് കേടുപാടുകൾ സംഭവിച്ച കപ്പൽ മാൾട്ടയോട് അടുക്കാൻ എൻ‌ജി‌ഒ ആഗ്രഹിക്കുന്നുവെങ്കിലും കപ്പലിലുള്ള എല്ലാ ജീവനക്കാരെയും സഹായിക്കാമെന്ന വാഗ്ദാനത്തിനപ്പുറം മാൾട്ടീസ് സർക്കാരും ഒന്നും ചെയ്തിരുന്നില്ല. സർക്കാരിന്റെ എല്ലാ സഹായ വാഗ്ദാനങ്ങളും ആക്ടിവിസ്റ്റുകൾ നിരസിച്ചിട്ടുണ്ടെന്നാണ് സർക്കാർ തറപ്പിച്ചു പറയുന്നത്. “തുടക്കം മുതൽ” അഗ്നിശമന നടപടികളിലൂടെയും കപ്പലിനെയും ജീവനക്കാരെയും സഹായിക്കാൻ ഒരു എ‌എഫ്‌എം കപ്പൽ വിന്യസിച്ചുകൊണ്ടും സഹായം നൽകിയിട്ടുണ്ടെന്ന് മാൾട്ടീസ് അധികൃതർ പറയുന്നു.

മാൾട്ട തീരത്ത് നിന്ന് 14 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് . സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല, പലരും ഇസ്രായേലിനെ കുറ്റപ്പെടുത്തി. “രണ്ടുതവണ” തങ്ങളെ ലക്ഷ്യം വച്ചതായി പ്രവർത്തകർ അവകാശപ്പെട്ടതിനെത്തുടർന്ന് കപ്പലിന് മുൻവശത്ത് കേടുപാടുകൾ സംഭവിച്ചു, അതിന്റെ ഫലമായി തീപിടുത്തവും ഹൾ പൊട്ടലും ഉണ്ടായി.”ഡ്രോൺ ആക്രമണം പ്രത്യേകമായി കപ്പലിന്റെ ജനറേറ്ററിനെ ലക്ഷ്യം വച്ചതായി തോന്നുന്നു, കൂടാതെ 30 അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തകരുമായി കപ്പൽ ഇപ്പോൾ മുങ്ങാനുള്ള സാധ്യതയുണ്ട്,” പ്രവർത്തകർ പറഞ്ഞു. ആക്രമണം അന്താരാഷ്ട്ര മാധ്യമങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുകയും ലോകമെമ്പാടും അപലപിക്കപ്പെടുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുത്തിട്ടില്ല.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button