പാസ്‌പോർട്ടും താമസ സൗകര്യവും ഇല്ലാതെ മുൻ IEU വിദേശ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു

ഇന്റർനാഷണൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റിയിലെ (IEU) നിരവധി മുൻ വിദേശ വിദ്യാർത്ഥികൾ പാസ്‌പോർട്ടും താമസ സൗകര്യവും ഇല്ലാതെ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഈ മാസം ആദ്യം, IEU യുടെ വിദ്യാഭ്യാസ ലൈസൻസ് റദ്ദാക്കിയിരുന്നു.
വിസ റദ്ദാക്കിയ വിദ്യാർത്ഥികൾ നാടുകടത്തൽ ഭീഷണിയിലാണ്.
വിദ്യാർത്ഥികളുടെ കാര്യത്തിൽ ജനറൽ വർക്കേഴ്‌സ് യൂണിയൻ (GWU) ഇടപെട്ടിട്ടുണ്ടെന്ന് ഭക്ഷ്യ, ഹോസ്പിറ്റാലിറ്റി മേഖല സെക്രട്ടറി കെവിൻ അബേല പറഞ്ഞു. യൂണിയൻ ഐഡന്റിറ്റിയുമായി ഓരോ വിദ്യാർത്ഥികളുടെയും വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യൂണിയന്റെ നീക്കം. ഈ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങൾ സാമ്പത്തികം മാത്രമല്ലെന്നാണ് അബേല പറയുന്നത്. കോഴ്‌സുകൾ പൂർത്തിയാക്കിയ ചില വിദ്യാർത്ഥികൾക്ക് കോഴ്‌സ് പൂർത്തിയാക്കിയെന്ന് തെളിയിക്കുന്ന രേഖകളോ സർട്ടിഫിക്കറ്റുകളോ അവരുടെ കൈയിലില്ല. ചില വിദ്യാർത്ഥികളുടെ പക്കൽ പാസ്‌പോർട്ടുകൾ പോലുമില്ല. അവ ഗ്ഷിറയിലെ സ്കൂളിൽ സൂക്ഷിച്ചിരിക്കുകയാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. രേഖകളുടെ അഭാവം കാരണം മറ്റ് രാജ്യങ്ങളിൽ പഠനം തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അത് ചെയ്യാൻ കഴിയുന്നില്ല.
ഇതിനുപുറമെ, മാൾട്ടയിലെ താമസസ്ഥലത്ത് നിന്ന് വിദ്യാർത്ഥികൾ കൂടി കുടിയിറക്കപ്പെടുമെന്ന് അബേല മാൾട്ട ടുഡേയോട് പറഞ്ഞു. അവരുടെ ട്യൂഷൻ ഫീസിന്റെ ഒരു ഭാഗത്തിൽ താമസ ഫീസ് കൂടി ഉൾപ്പെട്ടിരുന്നു. എന്നാൽ , ഐഇയു വാടക നൽകുന്നത് നിർത്തിയതായി വിദ്യാർത്ഥികളുടെ വീട്ടുടമസ്ഥർ പറഞ്ഞു. ഇവരാണ് ഉടൻ കുടിയിറക്കപ്പെടുക. അതേസമയം,നൈറ്റ്സ് കോളേജ് മുൻ ഐഇയു വിദ്യാർത്ഥികളെ ലക്ഷ്യം വച്ചുള്ള ഒരു സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. ഇതു പ്രകാരം, വിദ്യാർത്ഥികൾക്ക് ബിസിനസ് മാനേജ്‌മെന്റ്, ഹോസ്പിറ്റാലിറ്റി, മുതിർന്നവരുടെ പരിചരണം എന്നിവയിൽ അംഗീകൃത ഡിപ്ലോമകൾ നേടുന്നതിന് കോളേജ് സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്യും.