സ്പോർട്സ്

ബെൽജിയത്തിന് ആദ്യ ജയം, യൂറോകളിലെ ഗോൾമേളം തുടർന്ന് ചെക്കിന്റെ പാട്രിക് ഷിക്

കൊളോണ്‍: യൂറോ കപ്പ് ഗ്രൂപ്പ് ഇയിൽ ബെൽജിയത്തിന് ആദ്യ ജയം. റൊമാനിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബെൽജിയം കീഴടക്കിയത്. ക്യാപ്റ്റന്‍ കെവിന്‍ ഡി ബ്രുയിന്‍റെ മികവിലാണ് ബെൽജിയം ജയിച്ചു കയറിയത്.

മത്സരത്തിന്‍റെ രണ്ടാം മിനിറ്റിൽ തന്നെ യോരി ടിയെല്‍മാന്‍സിലൂടെ ബെൽജിയം ആദ്യ ഗോൾ നേടി. 79-ാം മിനിറ്റിൽ കെവിന്‍ ഡി ബ്രുയിന്‍ ലീഡ് ഉയർത്തി.ബെൽജിയൻ ആധിപത്യത്തിൻ്റെ ഫലമായി അവർക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അവയിൽ പകുതിയെങ്കിലും ഗോളാക്കി മാറ്റുന്നതിൽ ടീം പരാജയപ്പെട്ടു എന്ന് വ്യക്തം. ലക്ഷ്യത്തിലേക്ക് 20 ഷോട്ടുകൾകളാണ് ബെൽജിയം ഉതിർത്തത്. അതിൽ തന്നെ ഒമ്പതെണ്ണം ഗോൾമുഖത്ത് എത്തുകയും ചെയ്തു. റൊമേലു ലുക്കാക്കു നേടിയ ഗോളും വാർ അനുവദിച്ചില്ല.സ്ലൊവാക്യയ്‌ക്കെതിരായ രണ്ട് ഗോളുകൾക്ക് ശേഷം ഈ യൂറോയിൽ അദ്ദേഹത്തിൻ്റെ മൂന്നാമത്തെ നിഷേധിക്കപ്പെട്ട ഗോളായിരുന്നു ഇത്. ബെല്‍ജിയത്തിന്‍റെ ജയത്തോടെ ഗ്രൂപ്പ് ഇയില്‍ കാര്യങ്ങള്‍ സങ്കീര്‍ണമായി. മൂന്ന് പോയിന്‍റുള്ള ബെൽജിയം ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. മൂന്ന് പോയിന്‍റുള്ള റൊമാനിയയാണ് ഒന്നാം സ്ഥാനത്ത്. സ്ലോവാക്യയ്ക്കും യുക്രെയ്നും മൂന്ന് പോയിന്‍റ് വീതമുണ്ട്.

ചെക്ക് റിപ്പബ്ലിക് –  ജോർജിയ

യൂറോ കപ്പ് ഗ്രൂപ്പ് എഫിലെ പോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക് ജോർജിയ മത്സരം സമനിലയിൽ. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി കൈകൊടുത്തു. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മിക്കോട്ടഡ്സെ (45+4) ജോർജിയയെ മുന്നിലെത്തിച്ചു. 59ാം മിനിറ്റിൽ പാട്രിക് ഷികിലൂടെ ചെക്ക് റിപ്പബ്ലിക് സമനില പിടിച്ചു. ഗ്രൂപ്പിൽ തുർക്കിക്കും പോർച്ചുഗലിനും താഴെ മൂന്നാമതായി ചെക്ക്. കഴിഞ്ഞ മത്സരത്തിൽ മുൻ യൂറോ ചാമ്പ്യൻ പോർച്ചുഗലിനോട് തോൽവി വഴങ്ങിയാണ് ചെക്ക് രണ്ടാം അങ്കത്തിന് ഇറങ്ങിയത്. ജോർജിയയാകട്ടെ തുർക്കിയോട് തോറ്റാണ് വന്നത്.

ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്താണ് ജോർജിയ ലീഡെടുത്തത്. ബോക്‌സിനകത്തുവെച്ച് റോബിൻ റാനക്കിന്റെ കൈയിൽ പന്തുതട്ടിയതിന് റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു.കിക്കെടുത്ത മിക്കോട്ടഡ്‌സെ വലംകാലൻഷോട്ടിൽ പന്ത് വലയിലാക്കി(1-0). തൊട്ടടുത്ത മിനിറ്റിൽ ചെക്ക് താരം ജോർജിയ ബോക്‌സിലേക്ക് നിറയൊഴിച്ചെങ്കിലും ഗോൾകീപ്പർ തട്ടികയറ്റി. രണ്ടാം പകുതിയുടെ 58ാം മിനിറ്റിൽ സമനില ഗോളെത്തി. കോർണറിൽ നിന്ന് വന്ന പന്ത് ലിങർ ഹെഡ്ഡർ ചെയ്‌തെങ്കിലും പോസ്റ്റിൽ തട്ടി തിരിച്ചുവന്നു. റീബൗണ്ട് കൃത്യമായി വലയിലേക്ക് തട്ടി പാട്രിക് ഷിക് യൂറോയിലെ ആദ്യ ഗോൾനേടി. ഇതോടെ 2020ന് ശേഷമുള്ള യൂറോ കപ്പുകളിൽ കൂടുതൽ ഗോൾനേടിയ താരമെന്ന റെക്കോർഡാണ് ഷിക്കിനെ തേടിയെത്തിയത്. ആറുഗോളാണ് ഇതുവരെ നേടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button