മാൾട്ടാ വാർത്തകൾ

മെല്ലീഹയിൽ വൻ നാശനഷ്ടമുണ്ടാക്കിയ തീപിടുത്തത്തിന് കാരണക്കാരായ മൂന്ന് പേർക്ക് 20,000 യൂറോ പിഴയും സാമൂഹിക സേവനവും

മെല്ലിഹയിൽ ക്യാമ്പ് ചെയ്യുന്നതിനിടെ പുല്ലിന് തീപിടിച്ചതിന് മൂന്ന് പേർക്ക് ശിക്ഷയായി 20,000 യൂറോ പിഴയും 480 മണിക്കൂർ കമ്മ്യൂണിറ്റി പ്രവർത്തനവും വിധിച്ചു.

2020 മെയ് മാസത്തിൽ മെല്ലിഹയിൽ വൻ നാശനഷ്ടമുണ്ടാക്കിയ തീപിടിത്തത്തിന്റെ പേരിലാണ് മൂവരെയും ശിക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു.

ക്വാറ ജില്ലാ പോലീസ് നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്.

തീപിടുത്തക്കാരിൽ ഒരാൾക്ക് 10,000 യൂറോ പിഴയും മറ്റ് രണ്ട് പേർക്ക് 5,000 യൂറോ വീതം പിഴയും ചുമത്തിയതായി പോലീസ് വക്താവ് അറിയിച്ചു.

2020-ൽ ട്രിക് എൽ-അക്രക്‌സ് താൽ-മെല്ലികയിൽ പുല്ലിന് തീപിടിച്ചതിന് രണ്ട് പുരുഷന്മാർക്കും ഒരു സ്ത്രീക്കും എതിരെയാണ് കേസ് ചുമത്തിയത് .
മൂന്ന് ടെന്റുകളും ഒരു ഫയർ പിറ്റും പോലീസ് കണ്ടെത്തിയിരുന്നു . ഈ ഫയർ പിറ്റിൽ നിന്നും തീ പടർന്നതാണ് തീപിടുത്തത്തിന് കാരണമായത്.

സൈറ്റിൽ നിന്ന് ഒരു മൊബൈൽ ഫോൺ കണ്ടെത്തി, അന്വേഷണ ഉദ്യോഗസ്ഥർ അതിന്റെ ഉടമയായ ഫ്ലോറിയാനയിൽ നിന്നുള്ള 33 കാരനായ പുരുഷനെ കണ്ടെത്തി, റാസൽ ആദിദിൽ നിന്നുള്ള 29 കാരിയായ ഒരു സ്ത്രീയും ഒപ്പം സാഫിയിൽ നിന്നുള്ള 29 വയസ്സുള്ള യുവാവുമാണ് സൈറ്റിൽ അനധികൃതമായി ക്യാമ്പ് ചെയ്തത് .

പോലീസ് റിപ്പോർട്ട് പ്രകാരം തീപിടിത്തം ആകസ്മികമായി ഉണ്ടായതാണ്, എന്നാൽ തീ പടരാൻ തുടങ്ങിയതിന് ശേഷം മൂന്ന് ക്യാമ്പംഗങ്ങളും തീയണക്കാൻ ശ്രമിക്കാതെ രക്ഷപ്പെടുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

യുവധാര ന്യൂസ് 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button