മാൾട്ടാ വാർത്തകൾ

റഷ്യയിൽ നിന്ന് സ്‌ഫോടക വസ്തുക്കളുമായി തിരിച്ച കപ്പലിന് മാൾട്ടയിലേക്ക് പ്രവേശനാനുമതി നൽകിയിട്ടില്ല : ട്രാൻസ്‌പോർട്ട് മാൾട്ട

റഷ്യയില്‍ നിന്ന് സ്‌ഫോടക വസ്തുക്കളുമായി തിരിച്ച കപ്പല്‍ മാള്‍ട്ടയില്‍ അടുക്കുമെന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ ട്രാന്‍സ്‌പോര്‍ട്ട് മാള്‍ട്ട നിഷേധിച്ചു.റിപ്പോര്‍ട്ടുകള്‍ പ്രകാരം, നിലവില്‍ നോര്‍ത്ത് സീയിലുള്ള, മാള്‍ട്ടയില്‍ രജിസ്റ്റര്‍ ചെയ്ത എംവി റൂബി 20,000 ടണ്‍ അമോണിയം നൈട്രേറ്റാണ് വഹിക്കുന്നത്. നാല് വര്‍ഷം മുമ്പ് ഒരു ആകസ്മിക സ്‌ഫോടനത്തില്‍ ബെയ്‌റൂട്ടിന്റെ വലിയൊരു ഭാഗം ഇല്ലാതായതിന്റെ ഏഴിരട്ടി അളവാണ് ഇത്.

കഴിഞ്ഞയാഴ്ചയുണ്ടായ കൊടുങ്കാറ്റില്‍ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും നോര്‍വേ, സ്വീഡന്‍, ലിത്വാനിയ, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ കാപ്പി കപ്പലിന് പ്രവേശനം നിഷേധിച്ചിരുന്നു.സിറിയന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍ യുഎഇ കമ്പനിക്ക് ചാര്‍ട്ടര്‍ ചെയ്തതാണെന്നും റിപ്പോര്‍ട്ടുണ്ട്. ഓഗസ്റ്റില്‍ റഷ്യയുടെ
കോല പെനിന്‍സുലയില്‍ നിന്ന് പുറപ്പെട്ടതാണ് കപ്പല്‍. തിങ്കളാഴ്ചയോടെ കപ്പല്‍ അതിന്റെ ലക്ഷ്യസ്ഥാനം മാള്‍ട്ടയിലെ മാര്‍സാക്‌സ്ലോക് ആയി നിശ്ചയിച്ചു.

എന്നാല്‍ കപ്പല്‍ മാള്‍ട്ടയിലേക്ക് പ്രവേശിക്കുന്നതിനുള്ള അഭ്യര്‍ത്ഥന ലഭിച്ചിട്ടില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് മാള്‍ട്ട വക്താവ് പറഞ്ഞു. ‘കപ്പല്‍ മാള്‍ട്ടീസ് തുറമുഖങ്ങളില്‍ പ്രവേശിക്കാന്‍ ഒരു അഭ്യര്‍ത്ഥനയും ഇല്ല,’ ട്രാന്‍സ്‌പോര്‍ട്ട് മാള്‍ട്ടയുടെ വക്താവ് പറഞ്ഞു. കപ്പല്‍ എവിടേക്കാണ് പോകുന്നതെന്നോ അപകടകരമായ ചരക്ക് ഉപയോഗിച്ച് എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നോ അജ്ഞാതമായി തുടരുന്നു.

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button