മാൾട്ടാ വാർത്തകൾ

കടലാമക്കുഞ്ഞുങ്ങൾ ഒന്നിനുപിന്നാലെ ഒന്നായി കടലിലേക്ക് , ഈ വർഷം മാൾട്ടയിൽ വിരിയുന്നത് അഞ്ചാമത്തെ കൂട്

ഈ വേനല്‍ക്കാലത്ത് മാള്‍ട്ട കടല്‍ത്തീരത്ത് നിക്ഷേപിക്കപ്പെട്ട അഞ്ചാമത്തെ കടലാമ കൂടും വിരിഞ്ഞു. വെള്ളിയാഴ്ച രാത്രി ഇനെജ്‌നയിലെ ബീച്ചില്‍ നിന്നും 42 കടലാമക്കുഞ്ഞുങ്ങളാണ് കടല്‍ ലക്ഷ്യമാക്കി നീങ്ങിയത്. എട്ടില്‍ കുറയാത്ത കൂടുകളാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ആദ്യത്തെ അഞ്ചെണ്ണം വിജയകരമായി വിരിഞ്ഞു, രണ്ടെണ്ണം ഗജ്ന്‍ ടഫീക്കയില്‍ നിന്ന് ഗോള്‍ഡന്‍ ബേയിലേക്ക് മാറ്റുകയും ചെയ്തു.

ജൂലൈ 18 നാണ് നെസ്റ്റ് പരിസ്ഥിതിയുടെയും പിന്തുണയോടെയും നേച്ചര്‍ ട്രസ്റ്റ് മാള്‍ട്ടയുടെ വൈല്‍ഡ് ലൈഫ് റെസ്‌ക്യൂ ടീമിന്റെ നേതൃത്വത്തിലുള്ള ഒരു പ്രോജക്റ്റില്‍ സന്നദ്ധപ്രവര്‍ത്തകരുടെ നിരന്തരമായ നിരീക്ഷണത്തിലൂടെയും ഈ കടലാമ കൂടുകള്‍ കണ്ടെത്തിയത്. റിസോഴ്‌സ് അതോറിറ്റി വോളണ്ടിയര്‍മാരും ബീച്ചുകളില്‍ പട്രോളിംഗ് നടത്തി കൂടുകളെ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരുന്നു.
അഞ്ചാമത്തെ കൂട് സ്ഥാപിക്കുന്നത് യഥാര്‍ത്ഥത്തില്‍ തന്നെ ചിത്രീകരിക്കാന്‍ ഇവര്‍ക്ക് ആയത് വലിയ ആവേശം സൃഷ്ടിച്ചിരുന്നു.

അതിജീവിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനായി Gവajn Tuffieവa ല്‍ നിന്ന് IrRamla talMixquqa (Golden Bay) ലേക്ക് മാറ്റിയ നാലാമത്തെ കൂട് കഴിഞ്ഞ രാത്രിയില്‍ മാത്രമാണ് വിരിഞ്ഞത്. അതിനുപിന്നാലെ അഞ്ചാമത്തെ കൂടും വിരിഞ്ഞു.
രാത്രി 9 മണിയോടെ, വിരിഞ്ഞുവരുന്ന കുഞ്ഞുങ്ങളുടെ വ്യക്തമായ സൂചനകള്‍ ഇനെജ്‌നയില്‍ കാണാന്‍ കഴിഞ്ഞു. മാള്‍ട്ടയില്‍ ആമ കൂടുകള്‍ സ്ഥിരീകരിച്ചതിന്റെ റെക്കോര്‍ഡ് വര്‍ഷമായാണ് ഈ വര്ഷം മാറുന്നത്. രാത്രി 11 മണിയോടെ വിരിഞ്ഞുനില്‍ക്കുന്ന കുഞ്ഞുങ്ങള്‍ പുറത്തിറങ്ങി.

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button