നെതന്യാഹുവിന് അറസ്റ്റ് വാറണ്ട്? അന്താരാഷ്ട്ര ക്രിമിനൽ കോടതിയ്ക്കുമേൽ സമ്മർദ്ദവുമായി ഇസ്രായേൽ

ലണ്ടൻ : യുദ്ധക്കുറ്റങ്ങളുടെ പേരിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനും മറ്റ് സൈനിക ഉദ്യോഗസ്ഥർക്കും എതിരെ അറസ്റ്റ് വാറണ്ട്. നടപടി എടുക്കുന്നതിൽ നിന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ (ഐസിസി) തടയാൻ നയതന്ത്ര മാർഗങ്ങളിലൂടെ ഇസ്രായേൽ ശ്രമിക്കുന്നതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഹേഗ് ആസ്ഥാനമായുള്ള കോടതി ഈ ആഴ്ച തന്നെ വാറണ്ട് പുറപ്പെടുവിച്ചേക്കുമെന്ന് ഇസ്രായേലി ഉദ്യോഗസ്ഥർ ഭയപ്പെടുന്നു. 2014ലെ ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ജൂതരാഷ്ട്രവും ഫലസ്തീൻ പോരാളികളും നടത്തിയേക്കാവുന്ന യുദ്ധക്കുറ്റങ്ങളെക്കുറിച്ച് മൂന്ന് വർഷം മുമ്പ് കോടതി അന്വേഷണം ആരംഭിച്ചു.അറസ്റ്റ് വാറൻ്റുകളുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് ഐസിസിയെ തടയാനുള്ള അവസാന നയതന്ത്ര ശ്രമത്തിൻ്റെ ഭാഗമാണ് യുഎസും എന്ന് ഇസ്രായേൽ സർക്കാർ വൃത്തങ്ങൾ ടൈംസ് ഓഫ് ഇസ്രായേലിനോട് പറഞ്ഞു.